അനുബന്ധ വാര്‍ത്തകള്‍
- ഇങ്ങനെ ഇന്ത്യയിൽ മാത്രമേ നടക്കൂ, ടീം സെലക്ഷനെതിരെ തുറന്നടിച്ച് ഗൗതം ഗംഭീർ
- "ഫന്റാസ്റ്റിക് ക്യാപ്റ്റൻ" രഹാനയെ പ്രശംസ കൊണ്ട് മൂടി മുൻ താരങ്ങൾ
- അഡലെയ്ഡ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, കെഎൽ രാഹുൽ കളിക്കില്ല, സാഹയും പൃഥി ഷായും ടീമിൽ
- തെരഞ്ഞെടുപ്പിന് ശേഷം സ്കൂളുകളിൽ 10, 12 ക്ലാസുകൾ ആരംഭിച്ചേയ്ക്കും
- കൂടുതൽ ചിന്തിക്കാൻ നിന്നില്ല, പന്ത് കണ്ടു, അടിച്ചു, സിഡ്നിയിലെ സെഞ്ചുറിയെ പറ്റി സ്റ്റീവ് സ്മിത്ത്
ഒടുവിൽ മഗ്രാത്തും പറയുന്നു, പന്ത് ഞങ്ങളുടെ ഗിൽക്രിസ്റ്റിനെ പോലെ
ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ പ്രശംസിച്ച് ഓസ്ട്രേലിയയുടെ മുൻ താരവും ക്രിക്കറ്റ് ഇതിഹാസവുമായ ഗ്ലെൻ മഗ്രാത്ത്. ഓസീസിന്റെ ഇതിഹാസ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റുമായി താരതമ്യപ്പെടുത്തിയാണ് മഗ്രാത്തിന്റെ പ്രശംസ. പന്തിന്റെ ബാറ്റിങ് കാണുമ്പോൾ ഓർമ വരുന്നത് ഗില്ലിയെയാണെന്നാണ് മഗ്രാത്ത് പറയുന്നത്.
ഗില്ലി എല്ലായ്‌പ്പോഴും ഷോട്ടുകൾ കളിച്ചുകൊണ്ടെയിരിക്കും. ബാറ്റിങ്ങിനെത്തിയാൽ എപ്പോഴും എന്തെങ്കിലും ചെയ്‌തുകൊണ്ടിരിക്കുന്ന ശൈലി പന്തിനും ഗില്ലിക്കും ഉണ്ടെന്ന് ചൂണ്ടികാണിച്ചാണ് മഗ്രാത്തിന്റെ താരതമ്യം. ആദ്യ ടെസ്റ്റിൽ ടീമിൽ ഇടം നേടാനായില്ലെങ്കിലും രണ്ടാം ടെസ്റ്റിൽ വെടിക്കെട്ട് പ്രകടനത്തിലൂടെ മത്സരത്തിന്റെ ഗതി തിരിക്കുന്ന പ്രകടനം കാഴ്‌ച്ചവെക്കാൻ പന്തിനായിരുന്നു.