അനുബന്ധ വാര്‍ത്തകള്‍
- റഷ്യയില്‍ സ്പുട്നിക്-5 വാക്സിന് ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ തീരുമാനമായി
- ബ്രിട്ടനു പിന്നാലെ കൊറോണ വാക്സിനേഷന് തയ്യാറായി റഷ്യ
- പബ്ജി: ഐടി മന്ത്രാലയം കൂടിക്കാഴ്ചക്കുള്ള അനുമതി നല്‍കുന്നില്ല
- രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനിലും ലോക്കപ്പുകളിലും അന്വേഷണ ഏജന്‍സി ഓഫീസികളിലും വോയ്സ് റെക്കോഡുള്ള അധ്യാധുനി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം: സുപ്രീംകോടതി
- അവളുടെ രാവുകളിലെ സീമയെ ഓർമ്മിപ്പിച്ച് സംയുക്ത മേനോൻ, 'എരിഡ' ഒരുങ്ങുന്നു !
അടുത്ത ആഴ്ചമുതല്‍ ബ്രിട്ടനില്‍ കൊവിഡ് വാക്സിന് വിതരണം ആരംഭിക്കും
കൊവിഡ് വാക്സിന് അംഗീകാരം നല്കുന്ന ആദ്യ രാജ്യമായി ബ്രിട്ടന്. അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്സിനാണ് ബ്രിട്ടണ് അംഗീകരിച്ചത്. അടുത്ത ആഴ്ചമുതല്‍ വാക്സിന് വിതരണം യുകെയില്‍ ആരംഭിക്കും. യുകെയില്‍ വാക്സിന് വിതരണം നടത്തുന്നതിന് എല്ലാവിധ ഒരുക്കങ്ങളും തയ്യാറായതായി ഫൈസര്‍ ചെയര്മാന് ആല്‍ബര്‍ട്ട് ബൗര്‍ല അറിയിച്ചു.
ഫൈസറിന്റെ കൊവിഡ് വാക്സിന് 95ശതമാനം ഫലപ്രദമെന്നാണ് നേരത്തേ പുറത്തുവന്നിരുന്ന വിവരം. കൂടാതെ 65വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് 95ശതമാനത്തില്‍ കൂടുതല്‍ ഫലപ്രാപ്തിയുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. നാലുകോടി ഡോസുകളാണ് യുകെ ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്. 20കോടി പേര്‍ക്ക് ഇത് മതിയാകും.