അനുബന്ധ വാര്‍ത്തകള്‍
- ചക്കയെ ചൊല്ലി വഴക്ക്, യുവാവ് വീടിന് തീയിട്ടു, മക്കളുടെ പുസ്തകങ്ങളും ഹാൾടിക്കറ്റും കത്തിനശിച്ചു
- 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഇന്ന് മുതൽ ബൂസ്റ്റർ ഡോസ് വാക്സിൻ
- 18 കഴിഞ്ഞ എല്ലാവർക്കും ഞായറാഴ്ച മുതൽ കരുതൽ ഡോസ്, വിതരണം സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴി
- പുതുക്കിയ മദ്യനയത്തിന് അംഗീകാരം, കൂടുതൽ മദ്യശാലകൾ തുറക്കും, ഐടി മേഖലയിൽ കൂടുതൽ പബ്ബുകൾ
- കൊച്ചിയിൽ വൻ ലഹരിവേട്ട, എൽഎസ്ഡി സ്റ്റാമ്പുകൾ പാഴ്സലായി വന്നത് വിദേശരാജ്യങ്ങളിൽ നിന്ന്
18 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ്: സംസ്ഥാനത്ത് തണുപ്പൻ പ്രതികരണം
പതിനെട്ട് വയസിന് മുകളിലുള്ളവരുടെ ബൂസ്റ്റർ ഡോസ് വാക്സിനേഷനോട് സംസ്ഥാനത്ത് തണുത്ത പ്രതികരണം. കൊവിഡ് ഭീതി മാറിയതോടെ സ്വകാര്യ കേന്ദ്രങ്ങളിലെത്തി വാക്സിൻ എടുക്കാൻ തിരക്കില്ല. വരും ദിവസങ്ങളിലെ പ്രതികരണം നോക്കിയ ശേഷം മാത്രം കൂടുതൽ സൗകര്യമൊരുക്കാനുള്ള തീരുമാനത്തിലാണ് സ്വകാര്യ മേഖല. ബൂസ്റ്റർ ഡോസിനോടുള്ള അലംഭാവം സർക്കാർ മേഖലയിലെ കേന്ദ്രങ്ങളിലും പ്രകടമാണ്.
ബൂസ്റ്റർ ഡോസ് സ്വകാര്യകേന്ദ്രങ്ങളിൽ നിന്നും സ്വീകരിക്കാമെന്ന പ്രഖ്യാപനം വന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും വാക്സിൻ സ്റ്റോക്കുള്ള പ്രധാന സ്വകാര്യ ആശുപത്രികളിലൊന്നും തിരക്കില്ല. കൊവിഡ് ഭീതിയൊഴിഞ്ഞതാണ് ഇതിന് കാരണം. രണ്ടാം ഡോസ് എടുത്ത് 9 മാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ അനുമതിയുള്ളത്.