അനുബന്ധ വാര്‍ത്തകള്‍
- കോവിഡിനെ സംബന്ധിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ തെറ്റാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം
- Fact Check: എന്താണ് ഒമിക്രോണ്‍ ഉപവകഭേദമായ XBB? കൂടുതല്‍ പേടിക്കണോ? അറിയേണ്ടതെല്ലാം ഒറ്റ ക്ലിക്കില്‍
- ചൈനയെ കുടുക്കിയ കൊറോണ വകഭേദമായ ബിഎഫ്-7 ഇന്ത്യയില്‍ സ്ഥിരീകരിച്ചു
- ചൈനയിൽ പടരുന്ന ഒമിക്രോൺ ബിഎഫ് 7 ഇന്ത്യയിലും സ്ഥിരീകരിച്ചു, വ്യാപനശേഷി കൂടിയ വകഭേദം
- കോവിഡ് കുതിച്ചുയര്‍ന്നതിന് പിന്നാലെ ചൈനയില്‍ ചെറുനാരങ്ങയ്ക്ക് വില വര്‍ദ്ധിച്ചു
ചൈന കണക്കുകൾ മറയ്ക്കുന്നു, ലോകാരോഗ്യ സംഘടനയ്ക്ക് വിവരങ്ങൾ നൽകുന്നില്ലെന്ന് ആരോപണം
ചൈന കൊവിഡ് കണക്കുകൾ മറച്ചുവെയ്ക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടനയ്ക്ക് കണക്കുകൾ കൈമാറുന്നില്ലെന്നും റിപ്പോർട്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ചൈനയിൽ ഓരോ ദിവസവും ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഡിസംബർ 4ന് പ്രതിദിനം 28,859 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 3 വർഷത്തിനിടെ ഇതാദ്യമായാണ് ചൈനയിലെ പ്രതിദിന കൊവിഡ് കണക്ക് ഇത്രയും ഉയരുന്നത്.
എന്നാൽ ഡിസംബർ 4ന് ശേഷം ചൈനയിൽ നിന്നും വിവരങ്ങൾ ലോകാരോഗ്യസംഘടനയ്ക്ക് ലഭിച്ചിട്ടില്ല. ചൈനയിൽ കണ്ടെത്തിയ ബിഎഫ് 7 വകഭേദം ലോകമെങ്ങും വ്യാപിക്കുകയാണ്. ഈ അവസരത്തിൽ ബിഎഫ് 7 ന്റെ ആഘാതം പൂർണതോതിൽ അറിയണമെങ്കിൽ ചൈനയിലെ കണക്കുകൾ ലഭിച്ചേ പറ്റൂ. ഈ അവസരത്തിൽ ചൈന കണക്കുകൾ മൂടി വയ്ക്കാൻ ശ്രമിക്കുന്നത് ദുരുദ്ദേശപരമാണെന്ന് വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തൽ.