അനുബന്ധ വാര്‍ത്തകള്‍
- ഇന്നും രോമാഞ്ചം തരുന്ന ഒരു ബാറ്റ്സ്മാന്റെ പ്രകടനം ഏത്? ശ്രീശാന്തിന്റെ സിക്സർ പ്രകടനമെന്ന് സ്റ്റെയ്ൻ ഗൺ!
- 'ആ പന്ത് എന്റെ അടുത്തേക്ക് വന്നാല്‍ ഒരു റണ്ണില്‍ കൂടുതല്‍ ഓടിയെടുക്കാന്‍ സമ്മതിക്കില്ലെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു'; ട്വന്റി 20 ലോകകപ്പ് ഫൈനലിന്റെ അവസാന ഓവറില്‍ മനസ്സില്‍ തോന്നിയ കാര്യങ്ങളെ കുറിച്ച് ശ
- ഏറെ ബുദ്ധിമുട്ടേറിയ ദിവസം, തീരുമാനം എന്റേത് മാത്രം; കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് ശ്രീശാന്ത്
- ശ്രീയുടെ പന്തുകൾ ശാന്തമായി, വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് മലയാളികളുടെ സ്വന്തം ശ്രീശാന്ത്
- ഇനി ക്രിക്കറ്റ് കളിക്കാനില്ല ! ശ്രീശാന്ത് വിരമിച്ചു
'കേരളത്തിനും ഇന്ത്യയ്ക്കും അഭിമാനമായതിന് നന്ദി'; ശ്രീശാന്തിനോട് ഉണ്ണി മുകുന്ദന്
നീല കുപ്പായമണിഞ്ഞ് ഇന്ത്യയ്ക്ക് വേണ്ടി ശ്രീശാന്ത് വീണ്ടും കളിക്കുമെന്ന് സ്വപ്നം കണ്ട ആരാധകര്‍ കേരളത്തില്‍ ഉണ്ടായിരുന്നു. രണ്ട് ക്രിക്കറ്റ് ലോകകപ്പ് വിജയങ്ങളില്‍ ടീമില്‍ ഉണ്ടായിരുന്ന ഏക മലയാളി, ഐപിഎല്‍ വാതുവെപ്പില്‍ പെട്ട് കരിയര്‍ തന്നെ ഏറെക്കുറെ അവസാനിച്ചിട്ടും ശ്രീയുടെ തിരിച്ചുവരവ് പുതിയ ഊര്‍ജമാണ് യുവാക്കള്‍ക്ക് നല്‍കിയത്. തോറ്റ് കൊടുക്കാതെ നിയമയുദ്ധം ജയിച്ച പോരാളി. തിരിച്ചെത്തിയപ്പോഴേക്കും കരിയറിലെ നല്ല കാലം കടന്നുപോയി. പ്രായത്തെ തോല്‍പ്പിച്ച് കേരളത്തിനുവേണ്ടി വീണ്ടും രഞ്ജി ട്രോഫിയില്‍ കളിച്ചു.കളിക്കളത്തില്‍ ശ്രീശാന്ത് അസാമാന്യമായിരുന്നുവെന്ന് ഉണ്ണി മുകുന്ദന്. ശ്രീയ്ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു.
ഉണ്ണി മുകുന്ദന്റെ വാക്കുകളിലേക്ക്
പ്രിയ ശ്രീശാന്ത് ! രാജ്യത്തെ സേവിച്ചതിന് നന്ദി... കളിക്കളത്തില്‍ നിങ്ങള്‍ അസാമാന്യമായിരുന്നു... ലോകകപ്പ് നാട്ടിലേക്ക് കൊണ്ടുവന്നതിന് നന്ദി. നിങ്ങളുടെ ഭാവി ശ്രമങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു! നിങ്ങളുടെ നിശ്ചയദാര്‍ഢ്യത്താല്‍ നിങ്ങള്‍ തീര്‍ച്ചയായും നിരവധി ആണ്‍കുട്ടികളെ പ്രചോദിപ്പിച്ചിട്ടുണ്ട്! കേരളത്തിനും ഇന്ത്യയ്ക്കും അഭിമാനമായതിന് നന്ദി. ഭാഗ്യം നിന്നെ തുണയ്ക്കട്ടെ സുഹൃത്തേ