1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Radhika Radhakrishnans harrowing experience in Dubai

"ദുബൈയിലെ ആ റൂമിൽ ഒറ്റക്ക്, മിസൈലിന്റെ ശബ്ദം കേട്ട് പേടിച്ച് വിറച്ചു"; അനുഭവം പങ്കുവെച്ച് നടി രാധിക രാധാകൃഷ്ണൻ

"ഓരോ ദിവസവും ആകാശത്തേക്ക് നോക്കും. മിസൈലാണോ അതേ ഡ്രോണാണോ വരുന്നത് എന്നൊക്കെ നോക്കും"

Radhika Radhakrishnan,  actress radhika, iran israel conflict, radhika dubai, രാധിക രാധാകൃഷ്ണൻ, നടി രാധിക, ഇറാൻ ഇസ്രായേൽ സംഘർഷം, രാധിക ദുബായ്
Radhika Radhakrishnan
ഇറാൻ ഇസ്രായേൽ സംഘർഷത്തെ തുടർന്ന് ദുബൈയിൽ കുടുങ്ങിയ നടിf രാധികാ രാധാകൃഷ്ണൻ കേരളത്തിൽ തിരിച്ചെത്തി. അഞ്ചു ദിവസം മിസൈലുകളുടെയും ഡ്രോണുകളുടെയും ശബ്ദം കേട്ടാണ് ഹോട്ടൽ മുറിയിൽ താമസിച്ചത് എന്നും ആകെ പരിഭ്രാന്തിയിലായെന്നും നടി നടി പറയുന്നു. തുടർന്ന് വിമാനത്തിൽ കയറി ശേഷം ശ്വാസതടസ്സം അനുഭവപ്പെട്ട് ബോധരഹിതയായ നടിയെ വിമാനത്തിൽ ഉണ്ടായിരുന്ന ഒരു ഡോക്ടറാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
 
"27-ാം തീയതിയാണ് ഞാൻ ദുബൈയിൽ എത്തിയത്. ഒന്നാം തീയതി തിരിച്ചെത്തേണ്ടതായിരുന്നു. എന്നാൽ അന്നേ ദിവസം തന്നെ ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായി. നിങ്ങളിൽ പലരെയും പോലെ ഞാനും ആവിടെ കുടുങ്ങി. ആദ്യ ദിവസം എല്ലാവരും പറഞ്ഞത് ഒന്നോ രണ്ടോ ദിവസം മാത്രമേ നീണ്ടുനിൽക്കൂ എന്നായിരുന്നു. ഞാൻ അത് വിശ്വസിച്ചു. പക്ഷേ മൂന്നാം ദിവസമായപ്പോഴേക്കും അത് വർധിച്ചു എന്ന് മാത്രമല്ല മിസൈലുകളുടെയും ഡ്രോണുകളുടെയും എണ്ണവും കൂടി.
 
അതിന്റെ ശബ്ദം കേൾക്കുമ്പോൾ പേടിയായി തോന്നി. ഓരോ ദിവസവും ആകാശത്തേക്ക് നോക്കും. മിസൈലാണോ അതേ ഡ്രോണാണോ വരുന്നത് എന്നൊക്കെ നോക്കും. തിരിച്ചുവരാനുള്ള ആവേശത്തിൽ വിമാന ടിക്കറ്റ് ബുക്കെ ചെയ്തെങ്കിലും വിമാനങ്ങളെല്ലാം റദ്ദാക്കുകയായിരുന്നു. അഞ്ച് ദിവസത്തേക്ക് ഒരു ഹോട്ടൽ മുറിയിൽ ഒറ്റയ്ക്ക് ഇരുന്നു. തലക്ക് മുകളിലൂടെ പറക്കുന്ന ഡ്രോണുകൾ കണ്ടത് എന്നെ വല്ലാതെ പരിഭ്രാന്തിയിലാക്കി.
 
എനിക്കെന്റെ പ്രിയപ്പെട്ടവbരെ ഇനി കാണാൻ കഴിയുമോ എന്നാണ് ഞാൻ അപ്പോൾ ചിന്തിച്ചത്. എന്റെ നായയെ കുറിച്ച് എനിക്ക് ചിന്തിക്കാതിരിക്കാൻ കഴിഞ്ഞില്ല. അപ്പോഴാണ് എനിക്ക് ഒരു ചാർട്ടേഡ് വിമാനത്തിൽ കയറുക എന്നതല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് മനസ്സിലായത്. ഫിറോസിന്റെ നമ്പർ നിർദ്ദേശിച്ചതിന് സ്വാസികക്ക് ഒരുപാട് നന്ദി. വിമാനത്താവളത്തിൽ 17 മണിക്കൂർ ചെലവഴിച്ച ശേഷം, എല്ലാം അവസാനിക്കുകയാണെന്ന് കരുതി ഞാൻ ഒടുവിൽ കോഴിക്കോടേക്കുള്ള വിമാനത്തിൽ കയറി. പക്ഷേ ഒരു ട്വിസ്റ്റ് കൂടി ഉണ്ടായിരുന്നു. 
കയറിയതിന് കുറച്ച് മിനിറ്റുകൾക്ക് ശേഷം എനിക്ക് ശ്വാസതടസ്സം അനുഭവപ്പെടാൻ തുടങ്ങി. എനിക്ക് ബോധം നഷ്ടപ്പെട്ടു."കണ്ണുകൾ തുറക്കൂ" എന്ന് ആളുകൾ പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു, പക്ഷേ എനിക്കതിന് കഴിഞ്ഞില്ല. ഭാഗ്യവശാൽ, ഒരു ഡോക്ടർ വിമാനത്തിൽ ഉണ്ടായിരുന്നു. അദ്ദേഹം എന്റെ ജീവൻ രക്ഷിച്ചു. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എന്നെ നിരന്തരം പരിശോധിച്ച് എല്ലാ ദിവസവും എന്നെ സന്ദർശിച്ചതിന് എന്റെ മായാവിയോടും നന്ദി അറിയിക്കുന്നു"- രാധിക ഫേസ്ബുക്കിൽ കുറിച്ചു.
 
About Writer
രേണുക വേണു