അനുബന്ധ വാര്‍ത്തകള്‍
- മീ ടൂ : ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈയിന് 23 വർഷം തടവ്ശിക്ഷ
- ഹോളിവുഡ് നടൻ ടോം ഹാങ്ക്സിനും ഭാര്യക്കും കൊറോണയെന്ന് സ്ഥിരീകരണം, ഐസൊലേഷനിലെന്ന് താരം
- ഹാർവി വെയ്ൻസ്റ്റീനിനെതിരായ വിധി സ്ത്രീകളുടെ വിജയം, വെയ്ൻസ്റ്റീനെ ഒരിക്കലും ഇഷ്ടമായിരുന്നില്ല -ഡൊണാൾഡ് ട്രംപ്
- ലൈംഗികാതിക്രമ കേസ് : ഹാർവി വെയ്ൻസ്റ്റൈൻ കുറ്റക്കാരനെന്ന് കോടതി
- "ദക്ഷിണക്കൊറിയയുമായി എന്നും പ്രശ്നങ്ങളാണ്, എന്നിട്ട് അവർക്ക് പുരസ്കാരവും" അത്ര നല്ലതാണോ ആ സിനിമ: വിമർശിച്ച് ട്രംപ്
മീ ടൂ കേസിൽ ജയിലിൽ കഴിയുന്ന ഹാർവി വെയ്‌ൻസ്റ്റെയിന് കൊറോണ സ്ഥിരീകരിച്ചു
മീ ടൂ ആരോപണത്തെ തുടർന്ന് ജയിലിൽ കഴിയുന്ന ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്‌ൻസ്റ്റെയിന് കൊവിഡ് 19 സ്ഥിരീകരിച്ചു.ലൈംഗികാതിക്രമണകേസിൽ 23 വർഷത്തെ തടവ് ശിക്ഷയുടെ ഭാഗമായി ന്യൂയോർകിലെ ജയിലിലാണ് വെയ്ൻസ്റ്റെയിൻ കഴിയുന്നത്. മാർച്ച് 11 നായിരുന്നു വെയ്ൻസ്റ്റെയിനെ അറസ്റ്റ് ചെയ്‌തത്.
കൊവിഡ് 19 സ്ഥിരീകരിച്ചെങ്കിലും ഇത് സംബന്ധിച്ച് വെയ്ന്‍സ്‌റ്റെയിന്റെ അടുത്ത വൃത്തങ്ങള്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.ന്യൂയോര്‍ക്കിലെ വെന്റെ കറക്ഷണല്‍ ഫെസിലിറ്റിയില്‍ ഐസൊലേഷനിലാണ് വെയ്‌ൻസ്റ്റെയിൻ ഉള്ളത്. ജയിലിലെ മറ്റ് രണ്ട് പേർക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ലോകത്തെ പിടിച്ചുകുലുക്കിയ മീ ടൂ ആരോപണങ്ങളിൽ പ്രധാനപേരുകാരനായിരുന്നു വെയ്ൻസ്റ്റെൻ. 67കാരനായ വെയ്ൻസ്റ്റെനിനെതിരെ നടിമാരായ ലൂസിയ ഇവാന്‍സ്, സല്‍മ ഹയെക്ക് എന്നവരടക്കം 12ല്‍ അധികം സ്ത്രീകളാണ് പീഡനാരോപണം ഉന്നയിച്ചത്.