അനുബന്ധ വാര്‍ത്തകള്‍
- അങ്കമാലി ഡയറീസിലെ പോലെ തന്നെ ഒരു കൂട്ടം പുതുമുഖങ്ങള്‍,ഹൃദയത്തെ സ്പര്‍ശിച്ച അവതരണം, വെടിക്കെട്ട് സിനിമയെക്കുറിച്ച് അപ്പാനി ശരത്ത്
- 'ദാദ' നാളെ മുതൽ തിയേറ്ററുകളിലേക്ക്, തമിഴ്നാട്ടിൽ മാത്രം 400+ സ്ക്രീനുകൾ പ്രദർശനം
- സിനിമയില്‍ നിന്നും ഇടവേളയെടുത്ത് പ്രയാഗ മാര്ട്ടിന്,പ്രത്യേകിച്ച് കാരണമൊന്നും ഇല്ലെന്ന് നടി
- 'അതൊരു അബദ്ധം പറ്റിയതാണ്';മനഃപൂര്‍വം ലുക്ക് മാറ്റിയത് അല്ലെന്ന് പ്രയാഗ
- 'ചിന്താമണി കൊലക്കേസ് 2' ഇനി വൈകില്ല, മുന്നോട്ടെന്ന് സംവിധായകന് ഷാജി കൈലാസ്
ഉണ്ണി മുകുന്ദന് തിരിച്ചടി; സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ വിചാരണ നേരിടണം
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന് ഉണ്ണി മുകുന്ദന് തിരിച്ചടി. കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കേസ് ഒത്തുതീര്‍പ്പായി എന്ന് താന്‍ ഒപ്പിട്ടുനല്‍കിയിട്ടില്ലെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു.
കേസ് ഒത്തുതീര്‍പ്പായെന്ന് കാണിച്ച് ഉണ്ണി മുകുന്ദന്റെ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂര്‍ കോടതിയില്‍ രേഖ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പില്‍ എത്തിയിട്ടില്ലെന്നും താന്‍ ഒരു രേഖയിലും ഒപ്പിട്ട് നല്‍കിയിട്ടില്ലെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു.
വിഷയം വളരെ ഗൗരവമുള്ളതാണെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് കെ.ബാബുവാണ് കേസ് പരിഗണിച്ചത്. വ്യാജരേഖ ചമയ്ക്കലും കോടതിയെ തെറ്റിദ്ധരിപ്പിക്കലുമാണ് ഉണ്ടായിരിക്കുന്നതെന്നും ഇതില്‍ അഭിഭാഷകന് മറുപടി പറഞ്ഞേ മതിയാകൂ എന്നും ജസ്റ്റിസ് കെ.ബാബു പറഞ്ഞു.
എറണാകുളത്തെ ഫ്ളാറ്റില്‍ സിനിമയുടെ തിരക്കഥ ചര്‍ച്ച ചെയ്യാനെത്തിയ യുവതിയെ നടന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നുമാണ് കേസ്.