അനുബന്ധ വാര്‍ത്തകള്‍
- ആര്യൻ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തി, കുരുക്ക് മുറുക്കി എൻസിബി
- ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ എൻസിബി ചോദ്യം ചെയ്യുന്നു
- ആഡംബര കപ്പലിൽ ലഹരിപാർട്ടി, ബോളിവുഡ് സൂപ്പർതാരത്തിന്റെ മകനുൾപ്പടെയുള്ളവർ പിടിയിൽ
- ജംഗിൾ സഫാരിയുടെ മറവിൽ നിശാപാർട്ടി,റഷ്യൻ മോഡലുകൾ: ബെംഗളൂരുവിൽ മലയാളികൾ ഉൾപ്പടെ 28 പേർ അറസ്റ്റിൽ
- മുറിയുടെ വാതില്‍ തുറന്നപ്പോള്‍ കണ്ടത് പരിസരബോധം നഷ്ടപ്പെട്ട യുവതീ യുവാക്കളെ, ലഹരി ഉപയോഗിച്ച് ഉന്മാദാവസ്ഥയിലായ യുവാക്കളില്‍ ചിലര്‍ ആക്രമിക്കാനും ശ്രമിച്ചു; സംഭവം കൊല്ലത്ത്
ആര്യന് ഖാന് സ്ഥിരമായി ലഹരി വാങ്ങിയിരുന്നു; വാട്സ്ആപ് വിവരങ്ങള്‍ പുറത്ത്
ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടിക്കിടെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ പിടിയിലായ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ആര്യന് ഖാന് സ്ഥിരമായി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ആര്യന്റെ വാട്സ്ആപ് വിവരങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ലഹരിക്കച്ചവടം നടത്തിയിരുന്ന ആളുകളുമായി ആര്യന് സ്ഥിരമായി ബന്ധപ്പെട്ടിരുന്നു എന്നാണ് വിവരം.
എന്‍സിബി ഓഫീസില്‍ വച്ച് ആര്യനെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. ലഹരി പാര്‍ട്ടിക്കിടെ പിടിയിലായ ആര്യന് അടക്കമുള്ളവരെ ജെജെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. കൊക്കെയ്ന്‍, എല്‍.എസ്.ഡി., ഹാഷിഷി എന്നീ ലഹരി വസ്തുക്കളായിരുന്നു കപ്പലില്‍ നിന്ന് പിടികൂടിയത്. മുംബൈ തീരത്ത് കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.