ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം, നടിയുടെ വെളിപ്പെടുത്തല്‍

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 1 ഏപ്രില്‍ 2022 (15:05 IST)

ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നേരിട്ടതായി അനഘ രമേശ്. തന്റെ കുടുംബത്തോടൊപ്പം ഗുരുവായൂരില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു സഹയാത്രികനില്‍നിന്ന് അതിക്രമം നേരിട്ടത്.


അനഘ രമേശിന്റെ വാക്കുകള്‍

വളരെ മനോഹരമായ ഒരു ദിവസം അവസാനിക്കുന്നത് ഒട്ടും പ്രതീഷിക്കാത്ത ചില കാര്യങ്ങള്‍ നടന്നിട്ടാണെകില്‍ അതിനെ മനോഹരമായ ദിവസം എന്ന് വിളിക്കാന്‍ പറ്റുമോ അതോ....
പക്ഷെ എനിക് ഇന്ന് വളരെ മനോഹരമായ ദിവസം ആണ്. ശക്ത ആയ ഓരോ പെണ്‍കുട്ടിയും നമുക്ക് ചുറ്റിലും ഉള്ള നുറായിരം പെണ്‍കുട്ടികള്‍ക്കു ധൈര്യവും മാതൃകയും ആണ്.

ഇന്നലെ ഗുരുവായൂര്‍ പോയി തിരിച്ചു വരുന്ന വഴി ബസ് സമരം ആയതിനാല്‍ നേരത്തെ ഞങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ബസ് നല്ല ലേറ്റ് ആയിട്ടാണ് ഗുരുവായൂര്‍ സ്റ്റാന്‍ഡില്‍ എത്തിയത് ഞാന്‍ അച്ഛന്‍ അമ്മ അനിയത്തി എത്രയും പേരാണ് ഉണ്ടായിരുന്നത് അതില്‍ അച്ഛനും ഞാനും വേറെ വേറെ സീറ്റില്‍ ആണ് ഇരിക്കേണ്ടി വന്നത് ഞാന്‍ ബസ് കയറുമ്പോള്‍ എന്‍ന്റെ സീറ്റില്‍ ഒരു പയ്യനും പെണ്‍കുട്ടിയും ഇരുന്നിരുന്നു. ഞാന്‍ ടിക്കറ്റ് കാണിച്ചതും അ പയ്യന്‍ മാറിത്തന്നു. ഇടയ്ക് വെച്ച് അ പെണ്‍കുട്ടിയും ബസില്‍ നിന്ന് ഇറങിപ്പോയി പിന്നെ സീറ്റിനടുത്തായി തന്നെ നിന്നിരുന്ന അ പയ്യനെ തള്ളിമാറ്റി കൊണ്ട് ഒരാള്‍ എന്‍ന്റെ അടുത്ത് വന്നിരുന്നു ഒരു സഹയാത്രികയയോട് ചോദിക്കുന്ന നോര്‍മല്‍ ആയ കുറച്ചു കാര്യങ്ങള്‍ അയാള്‍ എന്നോട് ചോദിച്ചു അതിനു ഞാന്‍ മറുപടിയും നല്‍കി.

ഞാന്‍ അധികം സംസാരിക്കാന്‍ ഇഷ്ടപെടാത്ത ആളായതിനാല്‍ ഞാന്‍ ഇയര്‍ഫോണ്‍ വെച്ചിരുന്നു അതിനിടയില്‍ പലപ്പോഴായി അയാള്‍ ഓവര്‍ ആയി എന്റെ ഭാഗത്തേക് ചെരിയുക, ബസില്‍ പിടിക്കാന്‍ ആയി ഒരു സ്റ്റാന്‍ഡ് ഉണ്ട് അതില്‍ പിടിച്ച് കൈ എന്‍ന്റെ ഭാഗത്തേക്ക് കൊണ്ട് വരുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ തുടങി. അയാള്‍ മനഃപൂര്‍വം അണോ അല്ലാതെ അണോ ചെയുന്നത് എന്ന് അറിയാന്‍ പറ്റാത്തതിനാല്‍ ഞാന്‍ ഒന്നും പറയാന്‍ പോയില്ല. ഇടയില്‍ ഞാന്‍ ഉറങ്ങി പോയി, കുറച്ചു കഴിഞു എന്തോ തടയും പോലെ തോന്നി ഞെട്ടി നോക്കിയപ്പോള്‍ ആണ് അയാളുടെ കൈ എന്റെ കാലിന്റെ ഇടയിലേക്ക് പോകുന്നതായി ഞാന്‍ കണ്ടത്.

ഉറക്കം ഉണര്‍ന്നതും അയാള്‍ കൈ മാറ്റി. പിന്നെ ഫോണ്‍ ലെ ക്യാമറ അയാള്‍ അറിയാതെ ഒന്നാക്കി വെച്ചു ഞാന്‍ കണ്ടത് കൊണ്ടാവണം അല്ലെങ്കില്‍ പിന്നെ ഞാന്‍ ഉറങ്ങതെ ഇരിക്കുന്നത് കൊണ്ടാവണം അയാള്‍ പിന്നെ അതിനു മുതിര്‍ന്നില്ല.ബസ് സ്റ്റാന്‍ഡ് എത്തുന്നത് വരെ ഞാന്‍ ഒരുപാടു ആലോചിച്ചു എന്തു ചെയ്യണം ഞാന്‍ ഒറ്റയ്ക് ആയിരുന്നെകില്‍ ഒരു മിനിറ്റ് പോലും ചിന്തിക്കാതെ പ്രതികരിച്ചെന്നെ ഞാന്‍ തികഞ്ഞ പുരോഗമന വാദി ആന്നെകില്‍ എന്റെ അച്ഛനും അമ്മയും കറ പിടിച്ചു കിടക്കുന്ന പഴയ സമൂഹത്തിന്റെ ശേഷിപ്പാണ്. ഞാന്‍ ഇന്ന് പ്രതികരിക്കാതെ പോയാല്‍ അത് അയാള്‍ക് അത് ഒരു അവസരമാക്കും ബാക്കി നൂറു പെണ്‍കുട്ടികളോട് ഇതു പോലെ ചെയ്യാന്‍ ഞാന്‍ ധൈര്യം കൊടുക്കുന്നത് ആയിരിക്കും.

ഞാന്‍ പ്രതികരിച്ചു..
ബസ് കോഴിക്കോട് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ഞാന്‍ അയാളോട് മാപ്പ് പറയാന്‍ പറഞു അയാള്‍ എന്തിനെന്നു ചോദിച്ചു കാര്യം ഉച്ചത്തില്‍ വിശദതികരിച്ചു കൊടുത്തപ്പോള്‍ അയാള്‍ മാപ്പ് പറഞ്ഞു,അതും ഒരു ഒഴുക്കന്‍ മട്ടില്‍ ഞാന്‍ അത് പോരാ എന്റെ കാല്‍ തൊട്ടു മാപ്പ് പറയാന്‍ പറഞ്ഞു അത് അയാള്‍ തയാറായില്ല എന്ന് മാത്രവുമല്ല ഒന്നും സംഭവിക്കാത്തത് പോലെ അയാള്‍ അഭിനയിക്കാനും തുടങ്ങി.

ഇതിനിടയില്‍ നട്ടല് ഇല്ലാത്ത കുറെ മനുഷ്യന്‍ മാര്‍ ബസ്സില്‍ ഉണ്ടായിരുന്നു. കണ്ടക്ടര്‍ വന്നു പരാതി ഉണ്ടോ എന്ന് ചോദിച്ചു ഒരു കുലുക്കവും ഇല്ലാതെ നില്‍ക്കുന്ന അ മനുഷ്യ മൃഗത്തെ കണ്ടപ്പോള്‍ എനിക് പരാതി ഉണ്ടെന്നു ഉറപ്പിച്ചു.2 ലേഡീസ് പോലീസ് വന്നു കാര്യങ്ങള്‍ ഒക്കെ തിരക്കി മാഡം ഒന്ന് സ്റ്റേഷന്‍ വരെ വരണം ഞങ്ങളുടെ കൂടെ വരാം എന്ന് പറഞ്ഞു ഞാന്‍ അവരുടെ കൂടെ പോയി അതുവരെ ഒരു തരി കുറ്റബോധം പോലും ഇല്ലാത്ത അയാള്‍ സംസാരിക്കാന്‍ തുടങ്ങി.

എന്നെ ഇതില്‍ നിന്നും എങ്ങന്നെ യെങ്കിലും ഒഴിവാക്കണം, മറ്റൊരു case പോലെ അല്ല ഇത്, ഞാന്‍ നല്ലൊരു കുടുബത്തില്‍ ജനിച്ചതാണ് പറ്റിപ്പോയി തുടങി ഒരോന്നായി പറയാന്‍ തുടങി. വളരെ നല്ല രീതിയില്‍ ആണ് കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷന്‍ ഉള്ള പോലീസ് കാരും #KSRTC ജീവനക്കാരും എന്നോട് പെരുമാറിയത്.

പോലീസ് എന്നെ ഒന്നും ചെയ്യാന്‍ നിര്‍ബന്ധിച്ചില്ല ഒന്നെകില്‍ മാഡത്തിന് കേസ് കൊടുക്കാം അല്ലെങ്കില്‍ ഇവിടെ വെച്ച് തീര്‍പാക്കി വിടാം എന്ന് പറഞ്ഞു ഞാന്‍ ഫസ്റ്റ് ആലോചിച്ചത് അയാളുടെ ഫാമിലി യെ പറ്റി ആണ് ഇത് അറിയുമ്പോള്‍ ഉള്ള അവരുടെ മാനസികാവസ്ഥ പിന്നെ അയാളുടെ ഭാര്യ ഫൈനഷ്യലി ഇന്‍ഡിപെന്‍ഡന്റ് അല്ലെങ്കില്‍ വേറെ ഒരു ഗതിയും ഇല്ലാത്ത ജീവിത കാലം മുഴുവന്‍ ഇതും മനസിലാക്കി അയാളുടെ കൂടെ ജീവിക്കേണ്ടി വരും.
ഇനി ഞാന്‍ പരാതി ഉണ്ടെന്നു പറഞ്ഞു എന്ന് തന്നെ ഇരിക്കട്ടെ എന്തു സംഭവിക്കും നമ്മുടെ നാട്ടില്‍ ഉള്ള ഇ വൃത്തികെട്ട സിസ്റ്റം മാറാത്ത ഇടത്തോളം കാലം എനിക്കും നീതി കിട്ടാന്‍ പോകുന്നില്ല. എന്നെ സമ്മതിച്ചെടുത്തോളം അയാള്‍ കഴിഞ കുറച്ചു സമയം കടന്നു പോയ മാനസിക സമ്മര്‍ദ്ദം ആണ് എനിക്ക് അയാള്‍ക്ക് കൊടുക്കാന്‍ ഉള്ള ഏറ്റവും വലിയ ശിക്ഷ. അ കുറച്ചു നിമിഷങ്ങള്‍ അയാള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പോകുന്നില്ല. എന്റെ ഈ തുറന്നു പറച്ചില്‍ നാളെ കുറച്ചു പെണ്‍കുട്ടികള്‍ക്കു യെങ്കിലും പ്രതികരിക്കാന്‍ ഉള്ള ധൈര്യം കൊടുത്താല്‍..... ഞാന്‍ ഒരു പാട് യാത്ര ചെയ്യുന്ന ആളാണ് അതും ഒറ്റയ്ക് 2-3 മണിക്ക് യാത്ര ചെയ്തിട്ടും ഉണ്ട് എന്നിട്ടും എനിക്ക് ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം. നമ്മുടെ നാട്ടിലെ സിസ്റ്റത്തെ ഒരുകാലത്തും മാറ്റാന്‍ പറ്റുമെന്ന് തോന്നുന്നില്ല പക്ഷേ മാറ്റാന്‍ പറ്റുന്ന ഒന്നുണ്ട് നമ്മുടെ മനസ്സിലെ ഭയം....

എന്ന് നിങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങുന്നുവോ അന്നുമുതല്‍ നിങ്ങള്‍ക്കും പേടി ഇല്ലാതെ ജീവിക്കാന്‍ തുടങ്ങാം പകല്‍ പോലെ രാത്രികളും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :