1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ajith's valimai censor details

അക്രമവും അശ്ലീലവും: വലിമയിലെ 13 രംഗങ്ങൾക്ക് കത്രിക വെച്ച് സെൻസർ ബോർഡ്

വലിമെ
അജിത്ത് ചിത്രം വലിമയിൽ അക്രമവും അശ്ലീലവും കൂടുതലാണെന്ന് കാണിച്ച് സെൻസെർ ബോർഡ് കത്രിക വെച്ചത് 13 രംഗങ്ങൾക്ക്. ലഹരിമരുന്നിന്റെ ഇന്‍ഹേലര്‍ ഉപയോഗിക്കുന്ന രംഗങ്ങളും, നടുവിരല്‍ ഉയര്‍ത്തി കാണിക്കുന്ന രംഗവും, ചില സംഘട്ടന രംഗങ്ങളും  ഇതിനെ തുടർന്ന് ചിത്രത്തിൽ നിന്നും ഒഴിവാക്കി.
 
ചില സംഭാഷണങ്ങൾ മ്യൂട്ട് ചെയ്‌തിട്ടുണ്ട്. വെട്ടലും മുറിക്കലിനും ശേഷം ആകെ 179.26 മിനിട്ട് ആണ് സിനിമയുടെ റണ്ണിംഗ് ടൈം. പൊങ്കൽ റിലീസായി ജനുവരി 13ന് പുറത്തിറങ്ങാനിരുന്ന ചിത്രം കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ റിലീസ് മാറ്റിവെച്ചിരുന്നു.
 
ചിത്രത്തിനായി 300 കോടി രൂപയാണ് ഒരു പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്‌തെങ്കിലും ഇത് നിർമാതാവായ ബോണി കപൂർ നിരസിച്ചതായി വാർത്തകൾ വന്നിരുന്നു. എച്ച് വിനോദ് ഒരുക്കുന്ന ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത് എത്തുന്നത്. ഹുമ ഖുറേഷി, കാര്‍ത്തികേയ ഗുമ്മകൊണ്ട, എന്നിവരാണ് മറ്റ് താരങ്ങൾ.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരെ മൊഴി നല്‍കിയവരെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചു; പ്രമുഖ നടന്റെ വീട്ടിലെ പരിപാടിക്ക് ക്ഷണിക്കാതെ എത്തി, ആ നടന്‍ കുഞ്ചാക്കോ ബോബനോ?