അനുബന്ധ വാര്‍ത്തകള്‍
- ഹിന്ദി സിനിമാപ്രവർത്തക ദിഷ സാലിയൻ പതിനാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു
- വാണിജ്യമൂല്യമില്ലെന്ന പേരിൽ അവസരങ്ങൾ നഷ്ടമാകുന്നു: രാധിക ആപ്തേ
- ബിക്കിനിയിൽ ഹോട്ടായി നടി ഉർവശി റൗട്ടേല: വൈറലായി ചിത്രങ്ങൾ
- ബോളിവുഡ് സംഗീത സംവിധായകൻ വാജിദ് ഖാൻ അന്തരിച്ചു
- ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട സിനിമ സീരിയൽ കലാകാരന്മാർക്ക് 45 ലക്ഷം രൂപയുടെ സഹായവുമായി അക്ഷയ് കുമാർ
67 ചില്ലുകഷ്ണങ്ങളാണ് മുഖത്ത് നിന്നും സർജറി ചെയ്തത്, മരിക്കുകയാണെന്ന് കരുതി - മഹിമ ചൗധരി
1999ൽ നടന്ന വാഹനാപകടത്തെ കുറിച്ച് മനസ്സ് തുറന്ന് ബോളിവുഡ് താരം മഹിമ ചൗധരി.ബെംഗളൂരുവിൽ വെച്ചായിരുന്നു അന്ന് നടിക്ക് അപകടത്തിൽ പരിക്കേറ്റത്.
ഞാൻ ജയ് ദേവ്ഗണിന്റേയും കാജോളിന്റേയും ഹോം പ്രൊഡക്ഷന്റെ ചിത്രമായ ദില്‍ ക്യാ കരെയില് അഭിനയിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലായിരുന്നു അന്നുണ്ടായിരുന്നത്. ഒരു ദിവസം സ്റ്റുഡിയോയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. ഒരു ട്രക്ക് വന്ന് ഞാൻ സഞ്ചരിച്ച് കാറിൽ ഇടിച്ചു. വലിയ അപകടമായിരുന്നു അത്. അന്ന് കാറിന്റെ ചില്ലുകൾ എന്റെ മുഖത്താണ് തറച്ചത്.
ആ നേരം എന്നെ ആശുപത്രിയിൽ എത്തിക്കുവാൻ പോലും ആരും ഉണ്ടായില്ല. മരിക്കുകയാണെന്ന് പോലും അന്ന് തോന്നി. പിന്നീട് 67 ചില്ലു കഷ്ണങ്ങളാണ് എന്റെ മുഖത്ത് നിന്നും സർജറിയിലൂടെ നീക്കം ചെയ്തത് മഹിമ പറഞ്ഞു.