പൂക്കളും ദേവതാസങ്കല്പവും

T SASI MOHAN|
ഓണം മലയാളികളുടെ മനസ്സില്‍ പുണ്യദിനമാണ്. കേരളം ഭരിച്ചിരുന്ന മഹാബലി തമ്പുരാന്‍ പ്രജകളെ കാണാന്‍ വരുന്ന ദിവസമാണെന്നാണ് ഐതിഹ്യം.

ഓണത്തപ്പനെ വരവേല്‍ക്കാന്‍ പത്തുദിവസം മുന്‍പേ ചടങ്ങുകള്‍ ആരംഭിക്കുന്നു. പത്തു ദിവസം പൂക്കളമിടുന്ന ചടങ്ങാണിത്. പൂക്കളമിടുന്നത് മഹാബലിത്തമ്പുരാനെ വരവേല്‍ക്കാനും കുടുംബത്തില്‍ ഐശ്വര്യമുണ്ടാകാനുമാണെന്ന് വിശ്വസിക്കുന്നു.

കൊല്ലവര്‍ഷം ആരംഭമായ ചിങ്ങമാസം സമ്പല്‍ സമൃദ്ധിയുടെ മാസമാണ്. ഈ മാസത്തെ വരവേല്‍ക്കാന്‍ വീടും പരിസരവും വൃത്തിയാക്കി സകല അശുദ്ധിയും അകറ്റുന്ന ചാണകം കലക്കി തളിക്കുന്നു.

അത്തിത്തിന്‍റെയന്ന് ചാണകം മെഴുകിയ മുറ്റത്ത് ഭദ്രദീപം, നിറപറ, നിലവിളക്ക്, ദശപുᅲങ്ങള്‍ എന്നിവ കിഴക്കോട്ട് ദര്‍ശനമായി വയ്ക്കുന്നു. ഓണത്തപ്പനായ വാമനന്‍റെ രൂപം ഉണ്ടാക്കിവച്ച് സ്ത്രീകള്‍ കുരവയിട്ട് പൂക്കളമിടാന്‍ ആരംഭിക്കുന്നു.

പൂക്കളത്തിന് ഉപയോഗിക്കുന്ന ഓരാ പൂവിലും ഓരോ ദേവത കുടിയിരിക്കുന്നുവെന്നാണ് വിശ്വാസം. അത്തത്തിന് ഗണപതി ഭഗവാനാണ് പ്രാധാന്യം. ഇഷ്ടപുഷ്പ്പമായ ചെന്താമര അത്തക്കളത്തില്‍ വയ്ക്കുന്നു.

രണ്ടാം ദിവസമായ ചിത്തിരനാളില്‍ പാര്‍വ്വതിദേവിയുടെ ഇഷ്ടപുᅲമായ തെച്ചിപ്പൂ ഇടുന്നു. മൂന്നാം ദിനമായ ചോതി നാളില്‍ ശിവനാണ് പ്രധാനം. തുമ്പപ്പൂവാണ് ഇടേണ്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :