നിധി കാക്കും ഭൂതം

ആര്‍. രാജേഷ്‌

PRO
മഴ പെയ്യാന്‍ തുടങ്ങിയിരിക്കുന്നു..
" മാളു വന്ന ദിവസവും മഴയായിരുന്നു... ദാ ഇപ്പോഴും..."
അവള്‍ ചിരിച്ചു.
" കിടക്കാന്‍ നേരം അല്‍ പം മധുരം ചേര്‍ത്ത്‌ ഒരു ഗ്ലാസ്‌ പാല്‍ കുടിച്ചാല്‍
നല്ല ഉറക്കം കിട്ടും. കഷായമൊക്കെ മുടങ്ങാതെ കഴിക്കണം..."
അവര്‍ തലയാട്ടി.
" പിന്നെ, എന്‍റെയൊപ്പം വരുന്ന കാര്യം മുത്തശ്ശി ആലോചിക്കണം... ഇങ്ങനെ തനിച്ചാക്കി പോവാന്‍... എനിക്കെന്തോ..."

ലക്ഷ്മിയമ്മയുടെ നനവുപടര്‍ന്ന കവിളില്‍ അവള്‍ ചുണ്ടമര്‍ത്തി.
" ഞാനീ ഗ്ലാസ്‌ കഴുകി വച്ചിട്ട്‌ വരാം... മുത്തശ്ശി കിടന്നോളൂ..."

മഴ കുറഞ്ഞിട്ടുണ്ട്‌. പാടത്തിനപ്പുറം സ്റ്റാര്‍ട്ടാക്കി നിര്‍ത്തിരുന്ന കാറിനടുത്തേയ്ക്ക്‌ മാളവിക നടന്നടുത്തു. ഡ്രൈവിംഗ്‌ സീറ്റില്‍ പുകയൂതിയിരിക്കുന്ന ചെമ്പന്‍ തലമുടിക്കാരന്‍ അവള്‍ നീട്ടിയ ആഭരണപ്പെട്ടികള്‍ വാങ്ങി പിന്‍സീറ്റിലേയ്ക്ക്‌ വച്ചു. അയാള്‍ അവളെ ചേര്‍ത്തു പിടിച്ചു.

" നിധി കാക്കും ഭൂതം എവിടെ?"
WEBDUNIA|
മാളവിക ചിരിച്ചു കൊണ്ട്‌ ആകാശത്തേയ്ക്ക്‌ വിരല്‍ ചൂണ്ടി. അവള്‍ പാലില്‍ കലര്‍ത്തിയ വിഷം ആകാശത്ത്‌ നീലനിറമായി പടര്‍ന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :