ചിന്താവിഷയം-സത്യന്‍റെ സാരോപദേശം

ആര്‍. രാജേഷ്‌

WD
അന്തിക്കാട്ടുകാരന്‍ സത്യന്‌ മലയാളി പ്രേക്ഷകരോട്‌ എന്തെങ്കിലും പകയുണ്ടോ? അതോ മലയാളികളെ നന്നാക്കിയെടുക്കാന്‍ ഈസോപ്പ്‌ കഥകളും ബൈബിളുമൊന്നും പോരായെന്ന്‌ തിരിച്ചറിഞ്ഞതാണോ? സത്യന്‍ അന്തിക്കാട്‌ കഥയെഴുതി സംവിധാനം ചെയ്ത ഇന്നത്തെ ചിന്താവിഷയം പ്രേക്ഷകരെ കൊല്ലാക്കൊല ചെയ്യുകയാണ്‌. അസഹ്യമായ രീതിയില്‍ ഓരോ സീനിലും സാരോപദേശം തിരുകിക്കയറ്റി തയാറാക്കിയ തിരക്കഥ. പ്രേക്ഷകര്‍ ഇരുട്ടത്തും മുഖത്തോടു മുഖം നോക്കുന്നതു കാണാം. ഗ്രാമത്തിന്‍റെ വിശുദ്ധിയും ബന്ധങ്ങളുടെ ആഴവുമൊക്കെ നന്നായി കൈകാര്യം ചെയ്തിരുന്ന സത്യന്‍ അന്തിക്കാടിന്‍റെ വളര്‍ച്ച താഴോട്ടാണെന്ന്‌ ഒടുവില്‍ പുറത്തു വന്ന മൂന്നു ചിത്രങ്ങള്‍ അടിവരയിടുന്നു.

വിവാഹ മോചനത്തിന്‍റെ വക്കിലെത്തി നില്‍ക്കുന്ന മൂന്നു സ്ത്രീകളുടെ ജീവിതത്തിലേയ്ക്ക്‌ നമ്മുടെ ലാലേട്ടനും മീരയും കടന്നു കയറുകയാണ്‌. മൂന്നു സ്ത്രീകള്‍ക്കും പ്രതേകതകളുണ്ട്‌ . ലാലും മീരയുമായതിനാല്‍ ഏതു വീട്ടിലും പെടച്ചു കേറാം, ആരും പരാതി പറയില്ലായെന്ന്‌ സത്യന്‍ ധരിച്ചുവശായിട്ടുണ്ട്‌. ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ സഹോദരിമാരാണിവര്‍ ( അതിന്‍റെ പേരില്‍ ആരും ഉറഞ്ഞു തുള്ളേണ്ടാ.) നിസാര പ്രശ്നങ്ങളുടെ പേരില്‍ (പ്രത്യേകിച്ചൊരു കാരണമൊന്നും സത്യനും കാണുന്നില്ല) മാറിത്താമസിക്കുന്നവര്‍. അങ്ങനെ കഥ തുടരുന്നു.

ഭര്‍ത്താക്കന്മാരുടെ 'ചെയ്തികള്‍' സഹിക്ക വയ്യാതെ വേറിട്ടു താമസിക്കാന്‍ തീരുമാനിച്ച സ്ത്രീകള്‍ ഗോപകുമാര്‍ എന്ന ജി.കെ യുടെ മനസില്‍ അസ്വസ്ഥതയുടെ വിത്തു വിതച്ചു ( എന്നാണു സത്യന്‍ പറയുന്നത്‌). ആ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ഭാവി എന്താവും എന്നൊക്കെ ലാലേട്ടന്‍ വിലപിക്കുകയാണ്‌. ഗാര്‍മെന്‍റ്‌സ് എക്സ്പോര്‍ട്ടറായ ജി.കെ. അവരെ ഒന്നിപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ്‌. ഇവനൊന്നും വേറെ പണിയില്ലേയെന്ന്‌ പ്രേക്ഷകര്‍ ചോദിച്ചു പോയാലും കുറ്റം പറയാന്‍ പറ്റില്ല.

WEBDUNIA|
പതിവു പോലെ കലപില കൂട്ടി മീരയുടെ കഥാപാത്രമായ കമല വരുന്നതോടെ ജി.കെ ഉഷാറായി. ബിസിനസ്‌ ഒക്കെ അവിടെ കിടക്കട്ടെ. വാങ്ങിയ വീട്ടില്‍ നിന്ന്‌ സ്ത്രീകളേം കുട്ടികളേം ഇറക്കി വിടാന്‍ മനസ്‌ സമ്മതിക്കാത്തതിനാല്‍ ഒഴിഞ്ഞു കിടക്കുന്ന ഒരു ഫ്ലാറ്റിലാണ്‌ നമ്മുടെ ഗോപേട്ടന്‍ മാമുക്കോയയുമായി താമസം. കയറ്റി അയയ്ക്കാനുള്ള തുണിയൊക്കെ ഫ്ലാറ്റിന്‍റെ മുകളില്‍ ചുമ്മാ വിരിച്ചിട്ടിരിക്കുന്നത്‌ കാണാന്‍ ഒരു ചന്തമൊക്കെയുണ്ട്‌. കുട്ടികളോടുള്ള ‘കെയറിംഗ്‌’ ഒക്കെ കണ്ട്‌ പെണ്ണുങ്ങള്‍ക്ക്‌ കുളിരുകോരി. സ്വന്തം കുഞ്ഞിന്‌ ഗോപകുമാറിന്‍റെ ഛായ ആണെന്ന്‌ ഓഫീസില്‍ ആരോ പറഞ്ഞത്‌ അഭിമാനത്തോടെ പറയുന്ന സത്യന്‍റെ നായികമാര്‍ എത്രമാത്രം അധ:പതിച്ചുവെന്ന്‌ ബോധ്യപ്പെടുത്തുന്ന രംഗങ്ങള്‍ ഇനിയുമുണ്ട്‌. മൂന്നു സ്ത്രീകള്‍ ക്കും ഗോപേട്ടനെ മതി. മൂന്നു സ്ത്രീകള്‍ക്കും ഗോപനോട്‌ എന്തോ ഒരിത്‌. എന്താ പെര്‍ഫോമന്‍സ്‌! കഷ്ടം? സ്ത്രീകഥാപാത്രങ്ങളെ എത്ര നന്നായി ചവിട്ടി തേച്ചിരിക്കുന്നു. ഇത്ര സങ്കീര്‍ണമായ പ്രശ്നത്തെ നിസാരവത്കരിക്കാന്‍ സത്യന്‌ എങ്ങനെ കഴിഞ്ഞു?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :