കിനാവ്

ആര്‍.രാജേഷ്‌

WD
പിറ്റേന്ന്‌ രജനി എത്തും മുന്‍പേ പാറു ഓഫീസിലെത്തി.
"നാലു ദിവസം എനിക്ക്‌ എന്തൊരു ടെന്‍ഷന്‍ ആയിരുന്നെന്ന്‌ അറിയാമോ?"
"പെട്ടെന്നാ‍യിരുന്നു"
"എനിക്കു കാണാതിരിക്കാന്‍ കഴിയുന്നി‍ല്ല"
"പിന്നെ‍ എനിക്കോ"
അവള്‍ കൂടുതല്‍ അടുത്തു വന്നു.
"ഞാനൊരു പൊട്ട്‌ തൊടീക്കട്ടെ?"
"പൊട്ട്‌ തൊട്ടിട്ടു‍ണ്ടല്ലോ"
"അതല്ലാ. സിന്ദൂരം അണിയിക്കട്ടെ ‍"
അവളുടെ മുഖം വാടി.
"ഏയ്‌ ഞാന്‍ വെറുതെ പറഞ്ഞതാ...അതു വിട്ടേയ്ക്ക്‌"
"അതെല്ലെടാ, ഞാന്‍ വെറുതെ മോഹിച്ചിട്ട്‌..."
"നീ എന്‍റെയൊപ്പം പോര്‌. കുട്ടി‍കളേം കൂട്ടി‍..."
അവള്‍ ഒന്നും മിണ്ടാതെ നിന്നു.
" അമ്മന്‍ കോവിലില്‍ നിന്നു കിട്ടി‍യ സിന്ദൂരം പെരുവിരലും നടുവിരലും ചേര്‍ത്ത്‌ എടുത്തു. അവള്‍ മിഴി പൂട്ടി‍ നിന്നു. ലോകത്തിലെ സകല സൂക്ഷ്മ ശക്തികളും അവര്‍ ക്കു ചുറ്റും ഒന്നി‍ച്ചു. അവനവള്‍ക്ക്‌ സിന്ദൂരം ചാര്‍ത്തി.
ദേവന്റെ വിരലുകളില്‍ പറ്റിയിരു സിന്ദൂരം അവള്‍ സാരിത്തുമ്പു കൊണ്ട്‌ തുടച്ചു.ഒരിക്കലും പിരിയാനാവാത്ത വിധം അടുത്തു കഴിഞ്ഞതായി അവര്‍ തിരിച്ചറിഞ്ഞു.
ബീര്‍ പാര്‍ലറില്‍ ഹരിയുമായി സംസാരിച്ചിരിക്കെ സെല്‍ഫോണ്‍ വിറച്ചു. പാര്‍വതിയാണ്‌. കൊച്ചിയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുമെന്ന്‌ ഇന്നലെ അവള്‍ സൂചിപ്പിച്ചിരുന്നു.
"അമ്മ വീട്ടി‍ലേയ്ക്ക്‌ മടങ്ങണമെന്ന്‌ ശാഠ്യം പിടിച്ചു. അനിയന്‍ അമ്മയുമായി തിരികെപ്പോയി."
"ഹോട്ടലില്‍ നീ ഒറ്റയ്ക്ക്‌?"
"ബന്ധുക്കള്‍ അടുത്ത മുറികളില്‍ ഉണ്ടല്ലാ"
"മനു?"
"അവന്‍ പാലുകുടി കഴിഞ്ഞ്‌ ദാ ഉറങ്ങി"
"ആ"
"നീ വരുമോടാ?"
അങ്ങനെയൊരു ചോദ്യം ദേവന്‍ പ്രതീക്ഷിച്ചതല്ല.
ട്രെയിന്‍ യാത്രയ്ക്കിടെ ദേവന്‍ റൂം നമ്പര്‍ ഒക്കെ ചോദിച്ചു മനസിലാക്കി. വിവാഹത്തിനെത്തിയവര്‍ താമസിക്കുതിനാല്‍ ലിഫ്റ്റ്‌ കയറിപ്പോയ ദേവനെ ആരും ശ്രദ്ധിച്ചുമില്ല.
14 എ യ്ക്കു മുന്നി‍ലെത്തി അവളെ മൊബൈലില്‍ വിളിച്ചു. വാതില്‍ തുറന്ന പാര്‍വതിയുടെ മുഖത്ത്‌ പരിഭ്രമം. ദേവനാരായണന്‍ മുറിക്കുള്ളില്‍ കടന്നു. പാര്‍വതിയുടെ ബാഗ്‌ വലിച്ചിഴച്ച്‌ നടക്കുകയാണ്‌ മനു.
"പാറൂ, നിനക്കെന്തു പറ്റി?"
അവള്‍ ഒന്നു മിണ്ടാതെ നിന്നു.
ഇടയ്ക്ക്‌ ആഹാരം കഴിക്കാന്‍ അവളെ ആരോ വന്നു വിളിച്ചു. ദേവനും മുറിക്കു പുറത്തിറങ്ങി.
തിരികെ എത്തിയപ്പോള്‍ മനു വിരല്‍ കുടിച്ച്‌ ഉറങ്ങുന്നു. പാര്‍വതിയുടെ പരിഭ്രമം മാറിയിട്ടു‍ണ്ട്‌. ഇത്രയുമടുത്തിങ്ങനെ നില്‍ക്കുമ്പോള്‍...അവള്‍ക്കു നാണം. ദേവന്‍ അവളെ ഇറുകെ പുണര്‍ന്നു. മുല്ലപ്പൂവിന്‍റെ ഗന്ധം മുറിയിലാകെ.

കാറ്റടിച്ച്‌ കര്‍ട്ടന്‍ അകന്നു മാറുമ്പോള്‍ സ്ട്രീറ്റ്‌ ലൈറ്റിന്‍റെ വെള്ളിവെളിച്ചം അവളുടെ മുഖത്ത്‌ വീഴും. ഇതാണ്‌ അഭൗമ സൗന്ദര്യം! പൂജാ മുറിയിലെ ദേവീവിഗ്രഹത്തിനും ഇതേ തേജസല്ലേ? അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. ദേവനാരായണന്‍ അവളുടെ കണ്ണൂകളില്‍ ഉമ്മ വച്ചു. കഴുത്തിലെ മറുകില്‍ നാവുരസി. ഉറങ്ങാതെ കിടന്നു പരസ്പരം കഥകള്‍ പങ്കു വയ്ക്കുതിനിടെ അവള്‍ ചോദിച്ചു.
"നീ പാറൂന്‍റെ ദേവനല്ലേടാ?"
"പിന്നല്ലാതെ.."
അവള്‍ ചിരിച്ചു.
പുലര്‍ച്ചെ ദേവന്‍ മടങ്ങിപ്പോരുകയും ചെയ്തു. വിവാഹ ചടങ്ങില്‍ പങ്കെടുത്ത്‌ തിരികെ എത്തിയ പാര്‍വതി ദേവനെ വിളിച്ചു. ഉടനേ അവള്‍ക്ക്‌ അവനെ കാണണം. പ്രണയം ഇങ്ങനെയൊക്കെയാണ്‌. ആരെയെന്നോ എങ്ങനെയെന്നോ എന്തിനെന്നോ ഒന്നും മനസിലാവാതെ അതു വേഗം കീഴ്പ്പെടുത്തും. പരസ്പരം കാണാതെ, മിണ്ടാതെ ഇരിക്കാന്‍ ആവില്ലന്നു മനസിലാക്കിയപ്പോള്‍ ദേവന്‍ അവളെ ജീവിതത്തിലേയ്ക്ക്‌ ക്ഷണിച്ചു.
അവള്‍ ഒരുക്കമായിരുന്നി‍ല്ല.
"ദേവാ, നിന്‍റെ അച്ഛനും അമ്മയും എന്നെ‍ ശപിക്കും?"
"എന്തിന്‌?"
"നിനക്കു ഞാന്‍ പോരാ"
"നിനക്ക്‌ എന്നോടുള്ള സ്നേഹം സത്യമല്ലേ?"
"അതെ"
"പിന്തൊ...എന്നെ‍ അവര്‍ ക്കു മനസിലാകും....ഇന്നു രാവിലെ ചെന്നൈയില്‍ നിന്നും വിളിച്ചു..ഇവിടുത്തെ ഓഫീസിലെ ജോലികള്‍ അടുത്ത ആഴ്ചയോടെ അവസാനിക്കുന്നു."
"അപ്പോള്‍ നമ്മള്‍ ഇനി?"
"ഇങ്ങനെ തുടരാന്‍ എനിക്കു താത്പര്യമില്ല...നീ എന്റെയൊപ്പം വരണം!"
ഒന്നും മിണ്ടാതെ അവള്‍ നിന്നു.
"മറ്റന്നാള്‍ നമ്മള്‍ പോവുന്നു...നീ കുട്ടി‍കളുമായി വരണം. വൈകിട്ട്‌ 6:30 നാണ്‌ ട്രെയിന്‍...ഞാന്‍ ഇന്നു ടിക്കറ്റ്‌ ബുക്ക്‌ ചെയ്യും. 5:45 നല്ലേ അവിടെ നിന്നു ബോട്ടു‌ വരുന്നത്‌...നീ അതില്‍ വാല്‍ മതി. ഞാന്‍ കടവില്‍ കാത്തു നില്‍ക്കാം."

ഒടുവില്‍ അവള്‍ പറഞ്ഞു: ഞാന്‍ വരാം...

ഇപ്പോള്‍ ബോട്ട്‌ യാത്ര തുടങ്ങിയിട്ടു‍ണ്ടാവും. അതിനിടെ ഒരു എസ്‌.എം.എസ്‌. പാറുവിന്റെയാണ്‌. 'മുങ്ങി താണുകൊണ്ടിരിക്കുന്ന വള്ളത്തില്‍ ദേവന്‍ കയറേണ്ടാ' എന്ന്‌. തന്നെ‍ അവള്‍ക്ക്‌ വേണ്ടാ എന്നാ‍ണോ അതിനര്‍ത്ഥം? വെറുതെ തന്നെ‌ കബളിപ്പിക്കാനാവും.

WEBDUNIA|
ബോട്ടിന്‍റെ ഇരമ്പല്‍ അടുത്തു വരുന്നു...ദേവന്‍ ബാഗ്‌ ഒക്കെ അടുക്കി തയാറായി നിന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :