കിനാവ്

ആര്‍.രാജേഷ്‌

WD
ബോട്ടി‍ല്‍ വച്ചുകണ്ട പെണ്‍കുട്ടി‍യാണ്‌ രജനിയുടെ കൂട്ടു‍കാരിയെന്ന്‌ വന്നപ്പോഴാണ്‌ മനസിലായത്‌...ദൈവം തന്‍റെ മനസറിഞ്ഞതോ? ഇങ്ങനെയൊരു കണ്ടുമുട്ടല്‍ അവള്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല. അവളുടെ മുഖത്ത്‌ ജാള്യത. രജനി പരിചയപ്പെടുത്തി.
"സര്‍, ഇതാണു പാര്‍വതി"
"ഉം"
ദേവന്‍ ഗൗരവം നടിച്ചു. അലക്‍ഷ്യമായി തലയാട്ടി‍.

രജനിയ്ക്കൊപ്പം കമ്പ്യൂട്ടറിനു മുന്നി‍ലിരിക്കുമ്പോഴും അവളുടെ നോട്ടം തന്‍റെ മേല്‍ പാളിവീഴുത്‌ ദേവന്‍ അറിയുന്നുണ്ടായിരുന്നു. അനാവശ്യമായി ഗൗരവം കാട്ടി‍യാല്‍ പിന്നീ‍ടവള്‍ വരില്ലായിരിക്കും. അതുകൊണ്ടുതന്നെ‍ ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ അവളെ നോക്കിയൊന്നു ചിരിക്കാന്‍ ദേവന്‍ മറന്നില്ല. നാണത്തോടെ അവളും ചിരിച്ചു.

പിന്നീ‍ടുള്ള രണ്ടാഴ്ചകള്‍ രജനി തിരക്കിലായിരുന്നു. പാര്‍വതി രണ്ടു തവണ ഓഫീസില്‍ വന്നു വെറുതെയിരിക്കുകയും ചെയ്തു. രജനി ഇല്ലാതിരുന്നിട്ടു‍കൂടി കാര്യമായൊന്നു സംസാരിക്കാന്‍ ദേവനു കഴിഞ്ഞില്ല. അവധിയായതിനാല്‍ അനിയത്തി കുറെ ദിവസം വീട്ടി‍ലുണ്ടാവും, കുഞ്ഞിനെ നോക്കാന്‍ ആളായി എവള്‍ പറഞ്ഞു.

അടുത്ത ദിവസം പാര്‍വതി വപ്പോള്‍ കുശലം ചോദിക്കാന്‍ ദേവന്‍ സമയം കണ്ടെത്തി. അവളുടെ സംസാര രീതി ആരെയും ആകര്‍ഷിക്കും. കുട്ടി‍കളുടെ കാര്യമൊക്കെ വലിയ താത്പര്യത്തോടെയാണ്‌ അവള്‍ പറയുത്‌. അവള്‍ മറ്റൊരാളുടെ ഭാര്യയാണെതു പോലും ദേവന്‍ മറന്നു.
" പാര്‍വതീ, എനിക്കു നിന്നെ‍ വേണം..."
അവള്‍ അമ്പരപ്പോടെ നോക്കി.
" ഞാന്‍ ഉദ്ദേശിച്ചത്‌...ഞാന്‍ നിന്നെ‍ കെട്ടട്ടെ?"
അവള്‍ ചിരിക്കാനൊരു വിഫലശ്രമം നടത്തി.
: സര്‍, ഞാന്‍ ഇറങ്ങുകയാണ്‌...രജനി വൈകിയേ വരൂ എന്നു തോന്നുന്നു."
മനസു തുറന്നത്‌ അല്‍പം തിടുക്കത്തിലായോ? ഇനിയവള്‍ വരില്ല.

വൈകുരേം രജനി വപ്പോള്‍ പാര്‍വതി വന്ന കാര്യം ദേവന്‍ പറഞ്ഞു.
പതിവില്ലാതെ സംസാരിച്ചതു കൊണ്ടായിരിക്കാം ദേവനോട്‌ പാര്‍വതിയെക്കുറിച്ച്‌ ചിലതൊക്കെ രജനി പറഞ്ഞു. പാര്‍വതിയുടെ ഭര്‍ത്താവ്‌ ഡല്‍ഹിയില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറാണ്‌. അവിടെ അയാള്‍ക്ക്‌ ഭാര്യയും മക്കളുമുണ്ട്‌. ഒരിക്കല്‍ ഒരു സ്ത്രീയുമായി അയാള്‍ നാട്ടി‍ലെത്തി. വീട്ടി‍ല്‍ വഴക്കായി. പിന്നീ‍ടാണ്‌ പാര്‍വതി എല്ലാമറിഞ്ഞത്‌, അയാളുടെ ജീവിതത്തിലൂടെ കടന്നുപോയ പല സ്ത്രീകളില്‍ ഒരാള്‍ മാത്രമാണ്‌ താനെന്ന്‌. കുട്ടി‍കള്‍ക്കുവേണ്ടി എല്ലാമവള്‍ നിശബ്ദം സഹിക്കുന്നു.

"സര്‍, ഞാന്‍ ഇതൊന്നും പറ‌ഞ്ഞെന്ന് അവള്‍ അറിയേണ്ട...പിന്നെയെവള്‍ ഇവിടേയ്ക്കു വരില്ല."
അല്ലെങ്കിലും ഇനിയവള്‍ വരില്ലല്ലോ. എങ്ങനെ ഇനി അവളെയൊന്നു കാണും. അതു മാത്രമായിരുന്നു ദേവന്റെ ചിന്ത.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :