അനുബന്ധ വാര്‍ത്തകള്‍
- പോര്‍ട്ട്ഫോളിയോ ചോരചുവപ്പില്‍ തന്നെ, ഒന്‍പതാം ദിവസവും പിടിമുറുക്കി കരടികള്‍, സെന്‍സെക്‌സ് ഇന്ന് ഇടിഞ്ഞത് 600 പോയിന്റ്!
- വിപണിയെ മറിച്ചിട്ടത് ട്രംപോ?, സെന്‍സെക്സില്‍ 1235 പോയന്റ് ഇടിവ്, നിക്ഷേപകര്‍ക്ക് നഷ്ടമായത് 7 ലക്ഷം കോടി
- സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ അടുത്ത വര്‍ഷം മുതല്‍ വര്‍ഷത്തില്‍ രണ്ടു തവണയുണ്ടാകും
- സെന്‍സെക്സില്‍ 1450 പോയന്റിന്റെ കുതിപ്പ്, നിക്ഷേപകര്‍ക്ക് 5 ലക്ഷം കോടിയുടെ നേട്ടം
- കാരണം യു എസ് തെരെഞ്ഞെടുപ്പോ?, സെന്‍സെക്‌സ് ഇടിഞ്ഞത് 1400 പോയന്റോളം
ട്രംപ് തുടങ്ങിവെച്ച താരിഫ് ഭീഷണിയുടെ അലയൊലി തീരുന്നില്ല, ആശങ്കകളിൽ തകർന്ന് ഓഹരിവിപണി
താരിഫ് ഭീഷണിയും വളര്‍ച്ചാ ആശങ്കകളും ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയായതോടെ അഞ്ചാം ദിവസവും നഷ്ടം നേരിട്ട് ഓഹരിവിപണി. എല്ലാ സെക്റ്ററുകളും തന്നെ തകര്‍ച്ചയിലാണ് വ്യാപാരദിനം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 800 പോയിന്റിലേറെ ഇടിഞ്ഞ് 74,509 നിലവാരത്തിലെത്തി. നിഫ്റ്റി 226 പോയിന്റ് ഇടിഞ്ഞ് 22,570 നിലവാരത്തിലെത്തി.
വിപണി കനത്ത തകര്‍ച്ച നേരിട്ടതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 5.07 ലക്ഷം രൂപ കുറഞ്ഞു. ഡോണാള്‍ഡ് ട്രംപിന്റെ താരീഫ് ഭീഷണികളെ പറ്റിയുള്ള ആശങ്കയും യുഎസില്‍ പണപ്പെരുപ്പം കൂടിയേക്കാമെന്ന റിപ്പോര്‍ട്ടും വിപണിയെ പ്രതികൂലമായി ബാധിച്ചു. വളര്‍ച്ച ആശങ്കകള്‍ക്കിടെ വാള്‍സ്ട്രീറ്റിലുണ്ടായ നഷ്ടം വിപണികളിലേക്ക് പടരുകയായിരുന്നു.