അനുബന്ധ വാര്‍ത്തകള്‍
- Kargil Vijay Diwas 2024: ഭീകരതയെ തകർക്കും, ചരിത്രത്തിൽ നിന്നും പാകിസ്ഥാൻ ഒന്നും പഠിച്ചില്ലെന്ന് മോദി
- India vs Sri Lanka 1st T20I Predicted 11: ഒന്നാം ടി20 യില്‍ റിഷഭ് പന്ത് വിക്കറ്റ് കീപ്പറാകും, സഞ്ജുവിന്റെ സ്ഥാനം ബെഞ്ചില്‍ തന്നെ !
- Kargil Vijay Diwas 2024: പാക്കിസ്ഥാന്റെ ചതിക്ക് ഇന്ത്യയുടെ തിരിച്ചടി; ശത്രുക്കളെ തുരത്തിയ 'കാര്‍ഗില്‍' ഒര്‍മയ്ക്ക് 25 വയസ്
- ലോകകപ്പിലും തിളങ്ങി, ഇന്ത്യൻ യുവതാരത്തിന് ടെസ്റ്റിൽ അരങ്ങേറ്റത്തിന് വഴിയൊരുങ്ങുന്നു
- India vs Sri Lanka, T20 Series: ഇന്ത്യ vs ശ്രീലങ്ക ട്വന്റി 20 പരമ്പരയ്ക്ക് ശനിയാഴ്ച തുടക്കം; തത്സമയം കാണാന്‍ എന്ത് വേണം?
Kargil Vijay Diwas: പാകിസ്ഥാന്റെ പത്മവ്യൂഹത്തിലകപ്പെട്ട 22കാരന് ക്യാപ്റ്റന്‍ സൗരഭ് കാലിയ
Saurabh Kaliya, Kargil War
1999 മെയ് 15നായിരുന്നു സൗരഭ് കാലിയ അടങ്ങിയ 121 ബ്രിഗേഡിലെ ആറംഗസംഘം പട്രോളിനിറങ്ങി. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള്ള അതിര്‍ത്തിരേഖ കടന്നുപോകുന്ന കാര്‍ഗിലിലെ ദ്രാസ്-ബറ്റാലിക് സെക്ടറില്‍ 18,000 അടി ഉയരത്തിലായിരുന്നു സൗരഭ് കാലിയയുടെ പോസ്റ്റ്. ക്യാപ്റ്റന്‍ സൗരഭ് കാലിയ, ഫോര്‍ത്ത് ജാട്ട് റജിമെന്റിലെ അര്ജുന് റാം, ലാല്‍ ബഗാരിയ, ഭികാ റാം, മൂലാ റാം, നരേഷ് സിങ്ങ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
മഞ്ഞുവീഴ്ച ശക്തമായതിനെ തുടര്‍ന്ന് തങ്ങള്‍ ഉപേക്ഷിച്ചുപോയ ബജ് രംഗ് പോസ്റ്റിലെ ബങ്കറൂകള്‍ വാസയോഗ്യമാണോ എന്ന് വിലയിരുത്താനായിരുന്നു സംഘം എത്തിയത്. ലഡാക്കിലെ മലനിരകളീല്‍ പാക് നുഴഞ്ഞുകയറ്റക്കാര്‍ നിലയുറപ്പിച്ച കാര്യം അറിയാതെയായിരുന്നു സൗരഭിന്റെ സംഘത്തിന്റെ പട്രോള്‍. പാക് ഭീകരര്‍ വെടിവെച്ചതോടെ പട്രോള്‍ സംഘത്തിന് തിരിച്ചും വെടിവെക്കേണ്ടതായി വന്നു. തങ്ങളുടെ പത്തിരട്ടിയോളം വരുന്ന പാക് സൈന്യത്തിന്റെ മുന്നില്‍ വന്നിട്ടും ഇന്ത്യന്‍ സംഘം പാക് സംഘത്തിനെ നേരിട്ടു. അവസാനം ഇവര്‍ പാക് റേഞ്ചേഴ്സിന്റെ പിടിയിലായി.
മുന്‍പ് മേഖലയില്‍ റോന്ത് ചുറ്റിയ ഇന്ത്യന്‍ സംഘം നുഴഞ്ഞുകയറ്റക്കാരെ പറ്റി വിവരം നല്‍കിയിരുന്നെങ്കിലും സൗരഭിനെയും കൂട്ടരെയും കാണാതായതോടെയാണ് അതിര്‍ത്തി കടന്ന് നുഴഞ്ഞുകയറ്റക്കാര്‍ പോസ്റ്റുകള്‍ കയ്യേറിയതാായി ഇന്ത്യന്‍ സൈന്യത്തിന് വിവരം കിട്ടുന്നത്. മെയ് മാസം 5 മുതല്‍ പാക് സംഘത്തിന്റെ പിടിയിലായ സൗരഭ് കാലിയ ജൂണ്‍ 7ന് മരിച്ചുപോകും വരെ ആര്‍ക്കും സങ്കല്‍പ്പിക്കാനാവാത്ത പീഡനങ്ങളാണ് പാക് സൈന്യത്തില്‍ നിന്നും ഏറ്റുവാങ്ങിയത്. ജൂണ്‍ 9നായിരുന്നു കാലിയയുടെ മൃതദേഹം പാകിസ്ഥാന് ഇന്ത്യയ്ക്ക് നല്‍കിയത്. ജനീവ കണ്‍വെന്‍ഷനിന്റെ നഗ്നമായ ലംഘനമായിരുന്നു ക്യാപ്റ്റന്‍ സൗരഭ് കാലിയയ്ക്ക് നേരെ നടന്നത്.അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ട് എന്ന രഹസ്യവിവരം ലഭിച്ച സാഹചര്യത്തില്‍ സ്വയം റിസ്ക് എടുത്ത് സംഘത്തെ മുന്നില്‍ നിന്നും നയിച്ച് മരണത്തിലേക്ക് സ്വയം നടന്നുകയറിയ സൗരഭ് കാലിയയെ കാര്‍ഗില്‍ വിജയദിവസത്തില്‍ സ്മരിക്കാാതെ സാധിക്കുകയില്ല.