അനുബന്ധ വാര്‍ത്തകള്‍
- സുരക്ഷാ ഭീഷണി: ചൈനീസ് ഉല്പന്നങ്ങളുടെ ഉപയോഗം നിര്‍ത്തലാക്കാന്‍ ടെലികോം കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം
- ഹെക്ടറിന്റെ ആറ് ഏഴ് സിറ്റർ പതിപ്പ് 'ഹെക്ടർ പ്ലസ്' നിർമ്മാണം ഇന്ത്യയിൽ ആരംഭിച്ചു
- ഇന്ത്യയെ യുഎന്‍ രക്ഷാസമിതിയിലേക്ക് തിരഞ്ഞെടുത്തു
- ഗൽവാൻ സംഘർഷത്തിൽ കമാൻഡിങ് ഓഫീസർ അടക്കം 35 ചൈനീസ് സൈനികർ കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ട്
- ഇന്ത്യ വിശ്വസിച്ചു, ചൈന ചതിച്ചു; അതിർത്തിയിൽ സംഭവിച്ചത് ഇങ്ങനെ, ആക്രമണം ആണി തറച്ച ബാറ്റുകളും ഇരുമ്പ് ദണ്ഡുകളുംകൊണ്ട്
ചൈനയെ നേരിടാൻ ബ്രഹ്മാസ്ത്രവുമായി ഇന്ത്യ, 17 മൗണ്ടൻ സ്ട്രൈക് കോർപ്സിലെ 'ബഹ്മാസ്ത്ര കോർപ്സ്' കിഴക്കൻ ലഡാക്കിലേക്ക്
ഡൽഹി: മലനിരകളിലെ യുദ്ധമുറകളിൽ അതി വൈദഗ്ധ്യം നേടിയ പ്രത്യേക സേനാംഗങ്ങളെ കിഴക്കൻ ലഡാക്കിലെ അതിർത്തിയിലേയ്ക്ക് അയയ്ക്കാൻ ഇന്ത്യ, 17 മൗണ്ടൻ സ്ട്രൈക് കോർപ്സിലെ ബ്രഹ്മാസ്ത്ര കോറിനെയാണ് സംഘർഷം നിലനിൽക്കുന്ന ഇന്ത്യ ചൈന അതിർത്തിയിലേയ്ക്ക് അയയ്ക്കുന്നത്. ഇന്ത്യ ചൈന അതിർത്തിയിൽ ഏത് പ്രതികൂല സാഹചര്യത്തിലും നിലയുറപ്പിയ്ക്കാൻ കഴിവുള്ള സേനാ വിഭാഗമാണ് ഇത്.
അതി ശൈത്യത്തിലും കുത്തനെയുള്ള മലനിരകളിൽ യുദ്ധം ചെയ്യുന്നതിനായി പ്രത്യേക പരീശീലനം ലഭിച്ച സൈനികരാണ് 17 മൗണ്ടൻ സ്ട്രൈക് കോർപ്സിലുള്ളത്. ചൈനയെ വിശ്വാസത്തിലെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് പ്രത്യേക സേന വിഭാഗത്തെ അതിർത്തിയിലേക്ക് അയയ്ക്കന്നത്. കശ്മീരിലെ ലേ, ബംഗാളിലെ സിലിഗുഡി, അസമിലെ തേസ്പുർ, നാഗാലൻഡിലെ ദിമാപുർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള സേനാ കോറുകൾ പ്രതിരോധത്തിനായാണ് നിലകൊള്ളുന്നത് എങ്കിൽ അടിയന്തര സാഹചര്യങ്ങളിൽ ശക്തമായ തിരിച്ചടി നൽകുകയാണ് മൗണ്ടൻ സ്ട്രൈക് കോർപ്സിന്റെ ലക്ഷ്യം.