അനുബന്ധ വാര്‍ത്തകള്‍
- ഹിജാബ് കേസിൽ ഭിന്നവിധി, കേസ് സുപ്രീം കോടതിയുടെ വിശാലബെഞ്ചിന് വിട്ടു
- പശുവിനെ ദേശീയമൃഗമാക്കണമെന്ന് ഹർജി, പരാതിക്കാരനെ നിർത്തിപൊരിച്ച് സുപ്രീം കോടതി
- ഭർതൃബലാത്സംഗം കെട്ടുകഥയല്ല, ഗർഭഛിദ്രത്തിന് എല്ലാ സ്ത്രീകൾക്കും തുല്യാവകാശം: സുപ്രീം കോടതിയുടെ നിർണായകവിധിയെ പറ്റി അറിയാം
- വിവാഹിത-അവിവാഹിത വ്യത്യാസമില്ല, ഗര്‍ഭഛിദ്രത്തിനു എല്ലാ സ്ത്രീകള്‍ക്കും തുല്യ അവകാശം: സുപ്രീം കോടതി
- നിര്‍ണായക നീക്കവുമായി കേരളം; പേപ്പട്ടികളെ കൊല്ലാന്‍ അനുമതി തേടി സുപ്രീം കോടതിയില്‍
ഹിജാബ് നിരോധനം പെൺകുട്ടികളുടെ ജീവിതം മെച്ചപ്പെടുത്തുമോയെന്ന് ജസ്റ്റിസ് ധുലിയ, വിലക്ക് ശരിവെച്ച് ജസ്റ്റിസ് ഗുപ്ത: സുപ്രീം കോടതിയുടെ ഭിന്നവിധിയെ പറ്റി കൂടുതലറിയാം
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കേസ് വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി. വിലക്ക് ശരിവെച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയാണ് വിശാലബെഞ്ചിന് വിട്ടത്. കേസ് പരിഗണിച്ച ബെഞ്ച് എതിർത്തും അനുകൂലിച്ചും വിധി പ്രസ്ഥാവിച്ച സാഹചര്യത്തിലാണ് കേസ് വിശാലബെഞ്ചിന് വിട്ടത്.
പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ് താൻ പ്രധാനമായും പരിഗണിച്ചതെന്നും കർണാറ്റക ഹൈക്കോടതി ഇക്കാര്യത്തിൽ തെറ്റായ രീതിയിലാണ് സഞ്ചരിച്ചതെന്നും ഹിജാബ് നിരോധനത്തെ തള്ളികൊണ്ടുള്ള വിധിപ്രസ്താവത്തിൽ ജസ്റ്റിസ് സുധാൻശു ധൂലിയ പറഞ്ഞു. അതേസമയം ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്ന വാദത്തെ ജസ്റ്റിസ് ഹേമന്ദ് ഹുപ്ത ശരിവെച്ചു. ഇക്കാര്യത്തിൽ 11 ചോദ്യങ്ങളാണ് താൻ പരിഗണിച്ചതെന്നും പതിനൊന്നിനും നിരോധനം ശരിവെയ്ക്കുന്ന നിഗമനങ്ങളിലാണ് എത്തിയതെന്നും ജസ്റ്റിസ് ഗുപ്ത അറിയിച്ചു.
കേസ് വിശാലബെഞ്ച് പരിഗണിക്കണമോ അതോ ഭരണഘടനാ ബെഞ്ചിന് വിടണമോ എന്ന കാര്യത്തിൽ ഇനി ചീഫ് ജസ്റ്റിസാകും തീരുമാനമെടുക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കർണാടക സർക്കാർ ഉത്തരവ് റദ്ദാക്കുകയോ ഉത്തരവ് ശരിവെച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയോ ചെയ്യാത്തതിനാൽ കർണാടകത്തിൽ ഹിജാബ് നിരോധനം തുടരും.