അനുബന്ധ വാര്‍ത്തകള്‍
- ആന്ധ്രയിലെ ഏറ്റവും വലിയ ഡാമില്‍ നാലുവിള്ളല്‍; 20 ഗ്രാമങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു
- അറബിക്കടലില്‍ ശക്തി കൂടിയ ന്യൂനമര്‍ദം; കേരളത്തില്‍ മഴയ്ക്ക് സാധ്യത
- ആന്ധ്രയിൽ കനത്ത മഴ, മരണം 17 ആയി, നൂറോളം പേരെ വെള്ളപ്പൊക്കത്തിൽ കാണാനില്ല
- അലര്‍ട്ടുകള്‍ ഇല്ലെങ്കിലും സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം
- ഗ്രാമങ്ങൾ ഒറ്റപ്പെട്ടു, വാഹനങ്ങളും വളർത്തുമൃഗങ്ങളും ഒഴുകുപോയി, ആന്ധ്രയിൽ വെള്ളപ്പൊക്കം
ആന്ധ്രയില്‍ മഴക്കെടുതിയില്‍ മരണം 39ആയി; കാണാതായ 50തോളം പേര്‍ക്കായി തിരച്ചില്‍ തുടരുന്നു
ആന്ധ്രയില്‍ മഴക്കെടുതിയില്‍ മരണം 39ആയി. കാണാതായ 50തോളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കിഴക്കന്‍ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഇന്ന് വൈകുന്നേരത്തോടെ മഴ കുറയുമെന്നാണ് കണക്കാക്കുന്നത്.
അതേസമയം ആന്ധ്രയിലെ ഏറ്റവും വലിയ ഡാമായ റയലയില് നാലുവിള്ളല്‍. ഇതേത്തുടര്‍ന്ന് 20 ഗ്രാമങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു. വിള്ളലുകളിലൂടെ വെള്ളം ചോരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വ്യോമസേനയും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് ഗ്രാമങ്ങളെ ഒഴിപ്പിച്ചത്. 500 വര്‍ത്തിലേറെ പഴക്കമുള്ള ഡാമാണിത്. അതേസമയം മഴക്കെടുതിയില്‍ ആന്ധ്രാപ്രദേശില്‍ മരണം 39 ആയി. അമ്പതോളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തിരുപ്പതി ക്ഷേത്രപ്രദേശത്ത് വെള്ളപ്പൊക്കം നിലനില്‍ക്കുകയാണ്.