അനുബന്ധ വാര്‍ത്തകള്‍
- ഭവാനിപ്പുഴയുടെ കുത്തൊഴുക്കിൽപെട്ടു കാട്ടാനകൂട്ടം
- മോഹന്‍ലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ്: ഇടപെടലുമായി ഹൈക്കോടതി
- വയനാട്ടിൽ വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു
- ആനക്കൊമ്പ് വിവാദം; മോഹൻലാലിന്റെ വാദം ശരിവെച്ച് വനംവകുപ്പ് - ഹര്‍ജിക്കാരന്റെ നിലപാട് തള്ളി!
- ചരിഞ്ഞ ആനയെ അറുത്തു ഭക്ഷണമാക്കി നാട്ടുകാർ; എല്ലുപോലും കിട്ടാതെ വനംവകുപ്പ്
പാർക്കിൽ സംസാരിച്ചിരിക്കവേ യുവാവിനെ കാട്ടാന ചവിട്ടികൊന്നു; ദാരുണാന്ത്യം
നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ പ്രേം കാർത്തിക്കാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്.
പാർക്കിൽ സുഹൃത്തുമായി സംസാരിച്ചിരിക്കവേ യുവാവിനെ കാട്ടാന ചവട്ടിക്കൊന്നു. തമിഴ്നാട് തോപ്പംപടിയിലെ ഗണപതി പാർക്കിന് സമീപത്തായിരുന്നു ദാരുണസംഭവം നടന്നത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ പ്രേം കാർത്തിക്കാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്.
സുഹൃത്തിനൊപ്പം സംസാരിച്ചുകൊണ്ടിരിക്കവേ ആന തൊട്ടു പിന്നിൽ നിൽക്കുന്നത് ഇരുവരും ശ്രദ്ധിച്ചിരുന്നില്ല. പ്രേം കാർത്തികിനെ തുമ്പികൈ കൊണ്ട് എടുത്ത് നിലത്തിട്ട് ചവിട്ടി കൊല്ലുകയായിരുന്നു. ഈ സമയം വിഘ്‌നേഷ് ഓടി രക്ഷപെട്ടു. പിന്നീട് അധികൃതരെത്തിയാണ് മൃതദേഹം മെഡിക്കൽ കോളെജിലെക്ക് മാറ്റിയത്.