ബിജെപിക്ക് തിരിച്ചടി; ഗുജറാത്തിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് നേട്ടം

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (12:54 IST)
നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍
ബിജെപിക്ക് തിരിച്ചടി. 27 സിറ്റിംഗ് സീറ്റുകളില്‍ പന്ത്രണ്ട് സീറ്റില്‍ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്‍. ഗുജറാത്തിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് നേട്ടം. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി മുന്നിട്ടുനില്‍ക്കുന്നു. ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് നടന്ന 11 മണ്ഡലങ്ങളില്‍ മൂന്നിടത്ത് മാത്രമാണ് ബിജെപി മുന്നിലുളളത്. ബാക്കി എട്ടിടത്തും സമാജ്‌വാദി പാര്‍ട്ടിയാണ് ലീഡ് ചെയ്യുന്നത്. ഠാക്കൂര്‍‌ദ്വാരയില്‍ എസ്‌പിയുടെ നവാബ് ജാന്‍ വിജയിച്ചു. രാജസ്ഥാനിലെ വേര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഭജന്‍‌ലാല്‍ യാദവ് 25,108 വോട്ടിന് വിജയിച്ചു. ബിജെപിയുടെ ഗംഗാറാമായിരുന്നു എതിര്‍‌സ്ഥാനാര്‍ഥി.

രാജസ്ഥാനില്‍ മൂന്നിടങ്ങളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് ലീഡ്.
ലോക്സഭാ സീറ്റുകളില്‍ വഡോദരയില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചു.
മെയിന്‍പുരിയില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി തേജ് പ്രതാപ് സിംഗ് രണ്ട് ലക്ഷം വോട്ടിനാണ് മണ്ഡലം പിടിച്ചെടുത്തത്. മേദക്കില്‍ ടിഡിപിയും മുന്നില്‍. മണിനഗറില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് പട്ടേല്‍ വിജയിച്ചു. ബംഗാളില്‍ സിപി‌എം നാലാം സ്ഥാനത്താണ്. ത്രിപുരയിലെ മാനു സീറ്റ് സിപി‌എം നിലനിര്‍ത്തി. പ്രഭാത് ചൗധരിയാണ് 15,971 വോട്ടിന് ജയിച്ചത്. വഡോദര ലോക്‌സഭ മണ്ഡലത്തില്‍ ബിജെപിക്ക് വിജയം. വഡോദര ഡെപ്യൂട്ടി മേയര്‍ രഞ്ജന്‍ ബെന്‍ ഭട്ടയാണ് ഇവിടെ വിജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി എംപി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഈ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഗുജറാത്തില്‍ 2 സീറ്റുകള്‍ കോണ്‍ഗ്രസ് ബിജെപിയില്‍ നിന്നും പിടിച്ചെടുത്തു .

33 നിയമസഭ മണ്ഡലങ്ങളിലെയും ആദ്യഫല സൂചനകള്‍ പുറത്തുവന്നു . പന്ത്രണ്ട് സീറ്റുകളില്‍ ബിജെപിയും എട്ടു സീറ്റുകളില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ലീഡ് നേടിയ 14 മണ്ഡലങ്ങളില്‍ ബിജെപി പിന്നിലാണ്. അതേസമയം കോണ്‍ഗ്രസ് ആറുസീറ്റുകളില്‍ നേട്ടമുണ്ടാക്കി. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി ബിജെപിയുടെ ഏഴു മണ്ഡലങ്ങളില്‍ ലീഡ് നേടി. യുപിയില്‍ മൂന്നു സീറ്റില്‍ ബിജെപിയും എട്ടു സീറ്റില്‍ സമാജ്‌വാദി പാര്‍ട്ടിയും മുന്നിലാണ്. ഗുജറാത്തില്‍ ബിജെപി 5 സീറ്റുകളിലും
കോണ്‍ഗ്രസ് 4 സീറ്റുകളിലും
രാജസ്ഥാനില്‍ ബിജെപി 2 സീറ്റുകളിലും
കോണ്‍ഗ്രസ് 2 സീറ്റിലും ലീഡ് ചെയ്യുന്നു. ബംഗാളില്‍
തൃണമൂല്‍ കോണ്‍ഗ്രസ് 2 സീറ്റുകളിലും ആന്ധ്രയില്‍ ടിഡിപി ഒരു സീറ്റിലും ലീഡ് തുടരുന്നു. അസമില്‍ എയുഡിഎഫ് 2 സീറ്റില്‍ ലീഡ് ചെയ്യുന്നു.

ഗുജറാത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ 26 സീറ്റുകളും തൂത്തുവാരിയ ബിജെപി നാലു സീറ്റുകളില്‍ കോണ്‍ഗ്രസിനോട് പിന്നിട്ട് നില്‍ക്കുന്നു. യുപിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലീഡ് നേടിയ 5 സീറ്റുകളില്‍ ബിജെപി പിന്നിലാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :