അനുബന്ധ വാര്‍ത്തകള്‍
- ബോംബ് ഭീഷണി: എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി
- പാര്‍ലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഖാലിസ്ഥന്റെ ഭീഷണി
- 160 കി മീ വേഗത, ആധുനിക സൗകര്യങ്ങളും: വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടനെന്ന് അശ്വിനി വൈഷ്ണവ്
- വേഗത്തിൽ കുറവില്ല, 1,000 കിലോമീറ്റർ യാത്രയ്ക്ക് ചെലവ് 545 രൂപ മാത്രം, ആയിരം അമൃത് ഭാരത് ട്രെയിനുകൾ വരുന്നു
- Vandebharat : കേരളത്തിലേക്ക് മൂന്നാം വന്ദേഭാരത് ഉടൻ, എറണാകുളം- ബെംഗളുരു സർവീസിന് സാധ്യത
ചോരക്കണ്ണീര്‍ ഒഴുക്കും: വിമാനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ റെയില്‍വേക്ക് ബോംബ് ഭീഷണി
വിമാനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ റെയില്‍വേക്ക് ബോംബ് ഭീഷണി. പുലര്‍ച്ചെ നാലു മണിയോടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. മഹാരാഷ്ട്ര പൊലീസാണ് ഇക്കാര്യം അറിയിച്ചത്. സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേ ഇന്ന് രാവിലെയോടെ ചോരക്കണ്ണീരൊഴുക്കുമെന്നും മുംബയ് ഹൗറ ട്രെയിനില്‍ ബോംബ് വച്ചിട്ടുണ്ടെന്നുമാണ് സന്ദേശം.
സന്ദേശം ലഭിച്ചതിന് പിന്നാലെ അടിയന്തര പരിശോധനയ്ക്കായി ട്രെയിന്‍ ജെല്‍ഗാവ് സ്റ്റേഷനില്‍ നിര്‍ത്തി. സംശയാസ്പദമായ രീതിയില്‍ യാതൊന്നും തെരച്ചിലില്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ഇന്ത്യന്‍ റെയില്‍വേയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു. പരിശോധനയ്ക്ക് ശേഷം ട്രെയിന്‍ പുറപ്പെട്ടെങ്കിലും കനത്ത സുരക്ഷ എര്‍പ്പെടുത്തിയിട്ടുണ്ട്.