അനുബന്ധ വാര്‍ത്തകള്‍
- സംഘർഷത്തിൽ 15 കേസുകൾ, ദേശീയ പതാക വലിച്ചെറിഞ്ഞോ എന്നറിയാൻ ഫോറൻസിക് പരിശോധന
- 24 മണിക്കൂറിനിടെ 12,689 പേർക്ക് കൊവിഡ്, രാജ്യത്ത് രോഗബാധിതർ 1,06,89,527
- രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; സീറ്റ് വിഭജനത്തിൽ കോൺഗ്രസ്-ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച
- ചെങ്കോട്ടയിൽ കൊടികെട്ടിയതിന് പിന്നിൽ ദീപ് സിദ്ദു എന്ന് കർഷക സംഘടനകൾ
- കർഷകന്റെ മരണം വെടിയേറ്റതിനെ തുടർന്നെന്ന് സമരക്കാർ: സിസിടിവി ദൃശ്യം പുറത്തുവിട്ട് പൊലീസ്, വീഡിയോ
ബിജെപിയുടെ നിലപാട് കർഷക വിരുദ്ധം: ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ രാജിക്കത്ത് നൽകി
ഡൽഹി: കർഷകരോട് കേന്ദ്ര സർക്കാർ സ്വീകരിയ്ക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ രാജിവച്ചു. മീരാപൂർ എംഎൽഎയും ബിജെപിയിലെ മുതിർന്ന നേതാവുമായ അവതാർ സിങ് ഭന്താനയാണ് എംഎൽഎ സ്ഥാനവും പാർട്ടി പദവികളും രാജിവച്ചത്. എംഎൽ സ്ഥാനവും പാർട്ടിയിലെ എല്ലാ പദവികളൂം രാജിവയ്ക്കും എന്ന് അവതാർ സിങ് ഭന്താന പ്രഖ്യാപിയ്ക്കുകയായിരുന്നു. 'ബിജെപിയുടെ ഇപ്പോഴത്തെ നിലപാട് കർഷക വിരുദ്ധമാണ്. എപ്പോഴും കർഷകർക്കൊപ്പം നിലകൊള്ളുന്നു. പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് നൽകിയിട്ടുണ്ട്.' എന്ന് അവതാർ സിങ് ഭന്താന പറഞ്ഞു. അതേസമയം ഭന്താനയുടെ രാജി പാർട്ടി അംഗീകരിച്ചിട്ടില്ലെന്ന് പാർട്ടി നേതാക്കളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഭന്താനയുമായി സംസാരിച്ച് പ്രശ്നം പരിഹരിയ്ക്കും എന്ന് നേതാക്കൾ പ്രതീക്ഷ പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. മീററ്റ്, ഫരീദാബാദ് എന്നിവിടങ്ങളിൽനിന്നും നേരത്തെ എംപിയായിട്ടുള്ളയാളാണ് അവതാർ സിങ് ഭന്താന