അനുബന്ധ വാര്‍ത്തകള്‍
- ഇനി മണിക്കൂറുകള്‍ മാത്രം; ബുധനാഴ്ച്ച പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിടും
- അയോധ്യയില്‍ നിര്‍മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്ഷേത്രം
- രാമ ക്ഷേത്ര നിര്‍മാണത്തിന് വേണ്ടത് 100-120 ഏക്കര്‍; ആദ്യ ഘട്ടം മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും
- രാമക്ഷേത്രത്തിന് ശിലാന്യാസം നടക്കുമ്പോള്‍ എങ്ങനെയാണ് ഇദ്ദേഹത്തെ വിസ്മരിക്കാനാവുക; പുരാവസ്തു ഗവേഷകന് കെ കെ മുഹമ്മദിനെ കുറിച്ച് സന്ദീപ് വാര്യര്‍
- ത്യാഗവും പ്രതിബദ്ധതയുമാണ് രാമൻ: ക്ഷേത്രനിർമാണത്തെ പിന്തുണച്ച് പ്രിയങ്കാ ഗാന്ധി
അയോദ്ധ്യയിൽ രാമക്ഷേത്രനിർമാണത്തിന്റെ ഭൂമിപൂജ ഇന്ന്, പ്രധാനമന്ത്രി തറകല്ലിടും
അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിന്റെ മുന്നോടിയായുള്ള ഭൂമിപൂജ ഇന്ന്. രാവിലെ പതിനൊന്നരയ്‌ക്ക് തുടങ്ങുന്ന ഭൂമിപൂജ രണ്ട് മണി വരെ നീണ്ട് നിൽക്കും.പതിനൊന്ന് മണിയോടെ പ്രധാനമന്ത്രിയെത്തും. 32 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള മുഹൂര്‍ത്തത്തില്‍ പ്രധാനമത്രി രാമക്ഷേത്രത്തിന് തറക്കല്ലിടും.പന്ത്രണ്ട് നാല്‍പത്തിനാലും എട്ട് സെക്കന്‍റും പിന്നിടുന്ന മുഹൂര്‍ത്തത്തില്‍ വെള്ളി ശില സ്ഥാപിച്ചാണ് ക്ഷേത്രനിർമാണത്തിന് പ്രധാനമന്ത്രി തുടക്കം കുറിക്കുക.
ഭൂമി പൂജയ്‌ക്കായി ഗംഗ, യമുന, കാവേരിയടക്കമുള്ള നദികളില്‍ നിന്നെത്തിക്കുന്ന വെള്ളവും, രണ്ടായിരം തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്നുള്ള മണ്ണും എത്തിച്ചിട്ടുണ്ട്.പ്രധാനമന്ത്രി അടക്കം അഞ്ച് പേരായിരിക്കും വേദിയിലുണ്ടാവുക.പിന്നാലെ നടത്തുന്ന അഭിസംബോധനയില്‍ അയോധ്യ വികസന പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കും.