പുരാണത്തിലേക്ക് വെട്ടം പകര്‍ന്ന മാണി

ടി ശശി മോഹന്‍

WEBDUNIA|
മനുഷ്യ വര്‍ഗത്തിന്‍റെ അബോധ മനസ്സില്‍ പുരാപ്രതീകങ്ങളൂം, ആദിരൂപങ്ങളും ഉറങ്ങിക്കിടക്കുന്നു.അതുകൊണ്ടാണ് മനുഷ്യാനുഭവങ്ങളുടെ സ്വാഭാവികതകളിലേക്ക് പുരാണേതിഹാസങ്ങള്‍ നമ്മെ മാടി വിളിക്കുന്നത്.

ആ വിളികേട്ടു പുറപ്പെട്ടവര്‍ ഏറെയുണ്ട്. ഹൈന്ദവ ധര്‍മ്മസുധാകരം എഴുതിയ ഒ.എം.ചെറിയാന്‍ പുരാണ കഥകളെ അക്ഷരമാലാ ക്രമത്തില്‍ ഉള്‍പ്പെടുത്തി പുരാണകഥാ നിഘണ്ടു എഴുതിയ പൈലോ പോള്‍ എന്നിവരാണ് ഹൈന്ദവ പുരാണേതിഹാസങ്ങളുടെ കാണാപുറങ്ങളിലേക്ക് തീര്‍ത്ഥയാത്ര നടത്തിയ ക്രിസ്ത്യാനി പണ്ഡിതര്‍.

13 കൊല്ലത്തെ തപസ്യ

സത്യവും മിഥ്യയും സൗന്ദര്യവും കാല്പനികതയും ഇഴപിരിഞ്ഞു കിടക്കുന്ന പ്രാചീന പ്രതീകങ്ങളുടെ - പുരാരൂപങ്ങളുടെ ലോകത്തേക്ക് പുറപ്പെട്ടു പോയവരില്‍ ഒരാളാണ് വെട്ടം മാണി.അദ്ദേഹത്തിന്‍റെ ജന്മ സാഫല്യമാണ് പുരാണ നിഘണ്ടു എന്ന വിജ്ഞാന കോശം,

പതിമൂന്നു വര്‍ഷത്തെ ഉറങ്ങാത്ത രാത്രികള്‍ വെട്ടം മാണിയുടെ ആരോഗ്യത്തെ കാര്‍ന്നുതിന്നു. പക്ഷെ നിശ്ഛയദാര്‍ഢ്യം അദ്ദേഹം കൈവിട്ടില്ല. 1964 ഫെബ്രുവരിയില്‍ വിജ്ഞാന കോശത്തിന്‍റെ ആദ്യ പതിപ്പ് പുറത്തിറങ്ങി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :