അനുബന്ധ വാര്‍ത്തകള്‍
- എന്തെല്ലാം ചെയ്താലും ബാക്കിയാവുക ഒരു കുഞ്ഞൊക്കെ വേണ്ടേ എന്ന ചോദ്യം, ജനങ്ങളുടെ മനോഭാവം ശരിയല്ലെന്ന് സാനിയ
- അഞ്ച് മാസം ഗർഭിണിയായ യുവതി കൊല്ലപ്പെട്ട നിലയിൽ, നദിക്കരയിൽ ഭർത്താവിന്റെ മൃതദേഹം; ദുരൂഹത
- തിരുവനന്തപുരത്ത് വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്ന യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു
- ലോക്ഡൗണിൽ ആംബുലൻസ് എത്താൻ വൈകി, യുവതി പൊലീസ് വാനിൽ കുഞ്ഞിന് ജന്മം നൽകി
- പീഡനം: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍
പാമ്പുകടിയേറ്റു രക്ഷപ്പെട്ട യുവതി മൂർഖന്റെ കടിയേറ്റു മരിച്ചു
ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന യുവതി സ്വന്തം വീട്ടിൽ രാത്രി ഉറക്കത്തിൽ വീണ്ടും മൂർഖന്റെ കടിയേറ്റു മരിച്ചു. അഞ്ചൽ ഏറം വെള്ളശേരി വീട്ടിൽ വിജയസേനന്റെ മകൾ ഉത്ര എന്ന ഇരുപത്തഞ്ചുകാരിക്കാണ് ഈ ദുർവിധി ഉണ്ടായത്.
ഭർത്താവ് സൂരജിന്റെ കുടുംബവീടായ അടൂർ പറക്കോട് കാരയ്‌ക്കൽ ശ്രീസൂര്യയിൽ വച്ച് കഴിഞ്ഞ മാസമാണ് ഉത്തരയ്ക്ക് ആദ്യം പാമ്പുകടിയേറ്റത്. ചികിത്സയെ തുടർന്ന് ഉത്ര സ്വന്തം വീട്ടിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഭർത്താവിനും മകനുമൊപ്പം ഒരു മുറിയിൽ തന്നെ ഉറങ്ങുകയായിരുന്നു ഉത്ര. എന്നാൽ നേരം പുലർന്നിട്ടും ഉണരാത്ത ഉത്രയെ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് പാമ്പുകടിയേറ്റു മരിച്ച വിവരം അറിഞ്ഞത്.
വീട്ടിലെത്തി മുറി പരിശോധിച്ചപ്പോൾ മൂർഖനെ കണ്ടെത്തി തല്ലിക്കൊല്ലുകയും ചെയ്തു. തുറന്നിട്ട ജനാല വഴി പാമ്പ് അകത്തു കടന്നതാവാം എന്നാണു കരുതുന്നത്.