അനുബന്ധ വാര്‍ത്തകള്‍
- 2022ല്‍ കേരള ബോക്സ് ഓഫീസില്‍ നിന്നും മികച്ച കളക്ഷന്‍ സ്വന്തമാക്കിയ അന്യഭാഷ ചിത്രങ്ങള്‍
- കുമളിയില്‍ വാഹനാപകടത്തില്‍ മരിച്ച അയ്യപ്പഭക്തന്മാരുടെ ബന്ധുക്കള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ 2 ലക്ഷം രൂപ വീതം ധനസഹായം നല്കി
- ഓപ്പറേഷന് യെല്ലോ: അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചവരില്‍ നിന്ന് പിഴ ഈടാക്കിയത് 2.78 കോടിയിലേറെ രൂപ
- തിരുവനന്തപുരത്ത് കടല്‍ത്തീരത്ത് ക്രിസ്മസ് ആഘോഷിക്കാനെത്തിയ മൂന്നുപേരെ കാണാതായി; ഒരാള്‍ മരണപ്പെട്ടു
- തീവ്ര ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കൃഷിക്ക് ഭീഷണിയായി കാട്ടുപന്നികൾ, ഒറ്റപ്പാലത്ത് 18 മണിക്കൂറിനിടെ 74 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു
ഒറ്റപ്പാലത്ത് നാട്ടുകാർക്കും കാർഷിക മേഖലക്കും ഭീഷണിയായി മാറിയ കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവെച്ചുകൊന്നു. 18 മണിക്കൂറിനിടെ 74 പന്നികളെയാണ് വനം വകുപ്പ് നിയോഗിച്ച സംഘം കൊന്നത്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്രയും ചുരുങ്ങിയ സമയത്തിൽ ഇത്രയും പന്നികളെ വെടിവെച്ചുകൊല്ലുന്നത്.
ഈസ്റ്റ് ഒറ്റപ്പാലം,തോട്ടക്കരംകണ്ണിയംപുരം,പനമണ്ണ,വരോട് പ്രദേശങ്ങളിലായാണ് രാത്രിയും പകലുമായി നീണ്ട ശ്രമത്തിൽ മുപ്പതോളം വരുന്ന വനം വകുപ്പ് സംഘം പന്നികളെ കൊന്നൊടുക്കിയത്. കഴിഞ്ഞ ദിവസം പന്നി കുറകെ ചാടി കണ്ണിയംപുറത്ത് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റിരുന്നു. പന്നിക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടർന്നാണ് നടപടി.