അനുബന്ധ വാര്‍ത്തകള്‍
- ലോറിയുമായി കൂട്ടിയിടിച്ചു; കാറിന്റെ സീറ്റ് ബെൽറ്റ് വയറ്റിൽ മുറുകി ഏഴുവയസുകാരൻ മരിച്ചു
- ഇടിച്ചു തെറിപ്പിച്ചു; ബോണറ്റില്‍ വീണ യുവാവുമായി കാര്‍ പാഞ്ഞത് 400 മീറ്റര്‍ - അന്വേഷണം ആരംഭിച്ച് പൊലീസ്
- അപകടം നടന്ന് 59 സെക്കന്റുകള്‍ക്കുള്ളില്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നു, ദൃശ്യങ്ങൾ പുറത്ത്; ശ്രീറാമിനു പിന്നാലെ പൊലീസും പ്രതിക്കൂട്ടിൽ
- ശരീരത്തില്‍ പ്രോട്ടീന്‍ കുറഞ്ഞാല്‍ അപകടം; എന്തെല്ലാം കഴിക്കണം ?
- ഭയപ്പെടുത്തിയത് ആര്‍ച്ചര്‍, അപകടം തിരിച്ചറിഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ; ബാറ്റ്സ്മാന്മാരുടെ സുരക്ഷ ശക്തമാക്കും
സിഗരറ്റ് നൽകാത്തതിന്റെ പേരിൽ യുവാവിനെ ട്രെയിനിൽ നിന്നും തള്ളിയിട്ടു, പാളത്തിനു സമീപം കിടന്നത് 12 മണിക്കൂറോളം
തീവണ്ടിയിൽ നിന്നും വീണ യുവാവ് പാളത്തിനു സമീപം കിടന്നത് 12 മണിക്കൂറോളം. പരവൂര്‍ നെടുങ്ങോലം കൂനയില്‍ ചരുവിള പുത്തന്‍വീട്ടില്‍ മുരുകേശന്റെ മകന്‍ രാജു(31)വിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാൽ വഴുതി വീണതല്ലെന്നും ഹിന്ദി സംസാരിക്കുന്നയാള്‍ തന്നെ ട്രെയിനിൽ നിന്നും തള്ളിയിട്ടതാണെന്നും രാജു പൊലീസിനോട് പറഞ്ഞു. തീവണ്ടിയുടെ വാതിലിനുസമീപം നില്‍ക്കുകയായിരുന്ന തന്നോട് അയാള്‍ സിഗററ്റ് ആവശ്യപ്പെട്ടു. സിഗററ്റില്ലെന്ന് അറിയിച്ചു. പിന്നാലെ തന്നെ പുറത്തേക്ക് തള്ളുകയായിരുന്നെന്ന് രാജു പറയുന്നു.
തിങ്കളാഴ്ച രാത്രി പെരിനാട്ടുവെച്ച് അമൃത എക്സ്പ്രസിലാണ് സംഭവം. തീവണ്ടിയില്‍നിന്ന് ആരോ വീണെന്ന സംശയത്തെ തുടര്‍ന്ന് ഒരു യാത്രക്കാരന്‍ ചങ്ങലവലിച്ച് വണ്ടിനിര്‍ത്തി അധികൃതരെ വിവരം അറിയിച്ചിരുന്നു. എന്നാൽ യാത്രക്കാരും പൊലീസും തെരഞ്ഞെങ്കിലും ആരേയും കണ്ടെത്താനായില്ല. ഒന്‍പതുമണിയോടെ പാതയിലൂടെ നടന്നുപോയയാള്‍ കാടുമൂടിയ പ്രദേശത്തുനിന്ന് നിലവിളികേട്ട് നോക്കിയപ്പോഴാണ് ഗുരുതര പരിക്കുകളോടെ യുവാവിനെ കാണുന്നത്. ശേഷം പൊലീസെത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.