അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
- പാറശാലയില്‍ പഞ്ചായത്ത് ഓഫീസ് പൊളിക്കുന്നതിനിടെ 22കാരന് ദാരുണാന്ത്യം
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 331 പേര്‍ക്ക്; പരിശോധിച്ചത് 15,230 സാമ്പിളുകള്‍
- അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ ഇപ്പോഴും കൈവശംവച്ചിരിക്കുന്നവര്‍ക്കെതിരേ പിഴ അടക്കമുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദേശം
- ആമാശയത്തില്‍ ഒളിപ്പിച്ച് കടത്തിയ ഒരുകിലോ സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയില്‍
കെ-റെയിൽ മൂന്ന് ജില്ലകളിൽ സാമൂഹികാഘാത പഠനം നിർത്തിവെച്ചു, സമയം നീട്ടി നൽകണമെന്ന് ആവശ്യം
കെ റെയിൽ സാമൂഹികാഘാത പഠനം പൂർത്തിയാക്കാൻ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ഏജൻസിയുടെ കത്ത്. സര്‍വേ നിശ്ചിത സമയ പരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ല എന്നാണ് കേരളാ വൊളന്ററി ഹെല്‍ത്ത് സര്‍വീസ് കത്തില്‍ വ്യക്തമാക്കുന്നത്...
തിരുവനന്തപുരം, കൊല്ലം, കാസര്‍കോഡ്, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളിലാണ് കേരളാ വൊളന്ററി ഹെല്‍ത്ത് സര്‍വീസ് സാമൂഹികാഘാത പഠനം നടത്തുന്നത്. ഇതിൽ തിരുവനന്തപുരം, കാസര്‍കോഡ്, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ ഏപ്രില്‍ ആദ്യം തന്നെ സര്‍വേ പൂര്‍ത്തിയാക്കേണ്ടതായിരുന്നുവെങ്കിലും ജനങ്ങളുടെ പ്രതിഷേധം കാരണം ഇത് സാധ്യമായിരുന്നില്ല.
അതേസമയം കടുത്ത പ്രതിഷേധം കണക്കിലെടുത്ത് മൂന്ന് ജില്ലകളിലെ കെ-റെയില്‍ സര്‍വേ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പഠനമാണ് നിർത്തിവെച്ചത്.രാജഗിരി കോളേജ് ഓഫ് സയൻസ് ആണ് ഈ ജില്ലകളിൽ പഠനം നടത്തിയിരുന്നത്.
അടുത്ത ലേഖനം