അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിൽ ഇന്ന് 21 കൊവിഡ് കേസുകൾ, കാസർകോട് 8 കേസുകൾ
- ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാവും, പുറത്തിറങ്ങി നടന്നാൽ എപ്പിഡെമിക് ആക്ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി
- സൗജന്യ റേഷൻ: ആദ്യദിനം 14.5 ലക്ഷം ആളുകൾക്ക് സൗജന്യ റേഷൻ ലഭിച്ചു, അരി വെട്ടിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി
- സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, കാസർകോട് മാത്രം 12 പേർക്ക് കൊറോണ
- പൃഥ്വിരാജും ബ്ലസിയും ജോർദാനിൽ കുടുങ്ങി, സഹായം തേടി മുഖ്യമന്ത്രിക്ക് കത്ത്, സംഘത്തിൽ 58 പേർ
സംസ്ഥാനത്ത് 7 ജില്ലകൾ കൊവിഡ് "ഹോട്ട്‌സ്പോട്ടുകൾ", നിർണായക അറിയിപ്പുമായി മുഖ്യമന്ത്രി
സംസ്ഥാനത്ത് ഏഴ് ജില്ലകളാണ് കൊവിഡ് 19 വൈറസിന്റെ ഹോട്ട്സ്പോട്ടുകളെന്ന് മുഖ്യമന്ത്രി.കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളാണ് ഹോട്ട്സ്പോട്ടുകളായി മാറിയിരിക്കുന്നത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിലുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്.
ഏഴ് ജില്ലകള്‍ തീവ്രബാധിത പ്രദേശമായി മാറിയതോടെ ഇവിടങ്ങളില്‍ കൂടുതല്‍ നിരീക്ഷണം ആവശ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ഇന്ന് 21 കൊവിഡ് കേസുകൾ പ്രഖ്യാപിച്ചതിൽ 8 പേർ കാസർകോടും 5 പേര്‍ ഇടുക്കിയിലുമാണ്. രണ്ട് പേര്‍ കൊല്ലം ജില്ലയിലുമാണ്. തിരുവനന്തപുരം , തൃശൂര്‍, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍ ജില്ലകളില്‍ ഓരോ പുതിയ കേസുകളുമാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്.