അനുബന്ധ വാര്‍ത്തകള്‍
- 'പോയി': സച്ചിയുടെ വിയോഗത്തില്‍ പൃഥ്വിയുടെ നൊമ്പരപ്പെടുത്തുന്ന ഒറ്റ വാക്ക്
- സച്ചിയുടെ വിയോഗം: സിനിമാ പ്രേമികള്‍ക്ക് നഷ്ടമായത് രണ്ടു സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍
- അയ്യപ്പനും കോശിയും ഹിന്ദി റീമേക്കിന്റെ ചര്‍ച്ചകള്‍ക്കിടെ സൌഹൃദമായി, സച്ചിയുടെ മരണത്തില്‍ ആകെ തകര്‍ന്ന് ജോണ്‍ ഏബ്രഹാം
- അഞ്ചുവര്‍ഷം മുന്‍പ് മമ്മൂട്ടി ഉപേക്ഷിച്ച കഥയുമായി എത്തുമ്പോള്‍ പൃഥ്വിരാജ് ചോദിച്ചു: ഇത് ഞാനല്ലാതെ ആര് ചെയ്യുമെടോ
- ചാർട്ടേഡ് വിമാനത്തിൽ ലൈംഗിക അതിക്രമം, സഹയാത്രികനെതിരെ പരാതി നൽകി യുവതി
എല്ലാം വ്യത്യസ്തമായി കാണുന്ന സച്ചിയുടെ കണ്ണുകള്‍ ഇനി മറ്റൊരാള്‍ക്ക് കാഴ്ചയേകും
മലയാളത്തിന് വ്യത്യസ്ഥ സിനിമാ കാഴ്ചകള്‍ നല്കി വിടപറഞ്ഞ സംവിധായകന് സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു. വ്യാഴാഴ്ച രാത്രി രണ്ടാമതും ഹൃദയാഘതം ഉണ്ടായി തലച്ചോറില്‍ രക്തം എത്താത്തിനെ തുടര്‍ന്നായിരുന്നു അന്ത്യം. വടക്കാഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഉടുപ്പെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം ഉണ്ടായാണ് സച്ചിയുടെ ആരോഗ്യ സ്ഥിതി വഷളായത്. പിന്നീട് തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പതിമൂന്നുവര്‍ഷത്തോളം സിനിമാമേഖലയില്‍ നിറസാനിധ്യമായിരുന്നു സച്ചി. ആദ്യമായിട്ടും അവസാനമായിട്ടും ചെയ്ത ചിത്രങ്ങള്‍ പൃഥ്വിരാജിനെ വച്ചായിരുന്നു. എട്ടുവര്‍ഷത്തോളം ഹൈക്കോടതിയ അഭിഭാഷകനായിരുന്ന സച്ചിയുടെ ഭൗതികദേഹം ഇന്ന് രാവിലെ ഹൈക്കോടതി പരിസരത്ത് പൊതുദര്‍ശനത്തിനു വച്ചു. ഇന്നു വൈകുന്നേരം നാലരയ്ക്ക് രവിപുരത്തെ ശ്മശാനത്തിലാണ് സംസ്കാരം നടക്കുക.