അനുബന്ധ വാര്‍ത്തകള്‍
- പ്ലാൻ ചെയ്ത് പൈസ തട്ടി, സിനിമയ്ക്ക് പറവ ഫിലിം കമ്പനി ഒരു രൂപ പോലും മുടക്കിയില്ല, മഞ്ഞുമ്മൽ ബോയ്സ് നിർമാതക്കൾക്കെതിരായ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ
- നിര്‍മ്മാതാക്കള്‍ നടത്തിയത് ആസൂത്രണം ചെയ്ത തട്ടിപ്പ്: മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കള്‍ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍
- ജില്ലാ കളക്ടര്‍ മാത്രം വിചാരിച്ചാല്‍ കൊച്ചിയിലെ വെള്ളക്കെട്ട് മാറില്ലെന്ന് ഹൈക്കോടതി
- ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തവരെ അയോഗ്യരാക്കികൊണ്ടുള്ള ഹൈക്കോടതി നടപടി: ഇത് ഗവര്‍ണറുടെ രാഷ്ട്രീയക്കളിക്കേറ്റ തിരിച്ചടിയാണെന്ന് എംവി ഗോവിന്ദന്
- കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി; ഗവര്‍ണര്‍ക്ക് തിരിച്ചടി
പിന്നിലാരോ ഉണ്ടെന്ന് കോടതി; പള്‍സര്‍ സുനിക്ക് 25,000 രൂപ പിഴ വിധിച്ച് ഹൈക്കോടതി
പള്‍സര്‍ സുനിക്ക് 25,000 രൂപ പിഴ വിധിച്ച് ഹൈക്കോടതി. മൂന്ന് ദിവസത്തിനകം അടുത്ത ജാമ്യാപേക്ഷ നല്‍കിയതിനാണ് പിഴ വിധിച്ചത്. നടിയെ ആക്രമിച്ച കേസില്‍ സുനി നല്കിയ പത്താമത്തെ ജാമ്യാപേക്ഷയും തള്ളിയാണ് സിംഗിള്‍ ബഞ്ച് ഉത്തരവ്. തുടര്‍ച്ചയായി ജാമ്യാപേക്ഷ നല്കാന് പള്‍സര്‍ സുനിക്ക് സാമ്പത്തിക സ്ഥിതിയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ഇതല്ലെങ്കില്‍ മറ്റാരോ ജാമ്യാപേക്ഷ നല്കാന് സഹായം നല്‍കുന്നുണ്ടെന്നും കോടതി പറഞ്ഞു.
ഒരു ജാമ്യ ഹര്‍ജി തള്ളി മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ജാമ്യഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. ഇതിനുപിന്നില്‍ മറ്റാരോയുണ്ടെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന് അഭിപ്രായപ്പെട്ടു. പള്‍സര്‍ സുനി ഏഴുവര്‍ഷമായി ജയിലില്‍ കഴിയുകയാണ്. പത്തുതവണയാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. രണ്ടുതവണ സുപ്രീംകോടതിയേയും സമീപിച്ചു. ഒരു ജാമ്യഹര്‍ജി തള്ളിയാല്‍ സാഹചര്യങ്ങളില്‍ മാറ്റം ഉണ്ടായാലെ മറ്റൊന്ന് നല്കാന് പാടുള്ളുവെന്നാണ് നിയമം.