അനുബന്ധ വാര്‍ത്തകള്‍
- ബിപിസിഎൽ പ്ലാന്റ് ഉദ്ഘാടനം: പ്രധനമന്ത്രി ഞായറാഴ്ച കേരളത്തിലെത്തും, സന്ദർശനം തെരഞ്ഞെടുപ്പ് പ്രഖ്യാപനം പടിവാതിലിൽനിൽക്കുമ്പോൾ
- കൂടുതല്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ തിരുവനന്തപുരത്ത്; ഏറ്റവും കൂടുതല്‍ വാക്സിന് സ്വീകരിച്ചവര്‍ എറണാകുളത്ത്
- സംസ്ഥാനത്ത് ഇന്നലെ കൊവിഡ് വാക്സിന് സ്വീകരിച്ചത് 14,308 ആരോഗ്യ പ്രവര്‍ത്തകര്‍
- ഐശ്വര്യ കേരള യാത്ര പാലായിൽ എത്തുമ്പോൾ മാണി സി കാപ്പൻ യുഡിഎഫിലേയ്ക്ക് എന്ന് റിപ്പോർട്ടുകൾ
- ചാണക സംഘി എന്ന് വിളിയ്ക്കുന്നതിൽ സന്തോഷം: ജേക്കബ് തോമസ്
കേരള ഹൗസില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയമിച്ചത് വിഎസ് അച്യുതാനന്ദന് നല്കിയ കത്തുകളുടെ കൂടി അടിസ്ഥാനത്തില്‍: ഉമ്മന്‍ചാണ്ടി
ഡല്‍ഹി കേരള ഹൗസിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളുടെ മറവില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ഉന്നത പദവികളില്‍ നടത്തുന്ന നിയമവിരുദ്ധ നിയമനങ്ങളെ വെള്ളപൂശാനുള്ള ഇടതുസര്‍ക്കാരിന്റെ ശ്രമം വിലപ്പോകില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് നല്കിയ കത്തുകളുടെ (22.2.2014, no.78/ lo/ 2014, ), (27.8.2013, 422/ lo, 2013) കൂടി അടിസ്ഥാനത്തിലാണ് 2015ല്‍ കേരള ഹൗസില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേരള ഹൗസിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ പിഎസ്സിക്കു വിട്ടതല്ല. റൂംബോയ്, തൂപ്പുകാര്‍, ഡ്രൈവര്‍, കുക്ക്, ഗാര്‍ഡനര്‍ തുടങ്ങിയ താഴ്ന്ന വിഭാഗം തസ്തികളില്‍ ഡല്‍ഹിയിലുള്ളവരെയാണ് നിയമിച്ചത്. ലോക്കല്‍ റിക്രൂട്ട്മെന്റ് പ്രകാരമുള്ള ഈ നിയമനത്തില്‍ ഹിന്ദിക്കാര് ഉള്‍പ്പെടെയുണ്ട്. ഡല്‍ഹി എകെജി സെന്ററില്‍ ജോലി ചെയ്യുന്ന ഹിന്ദിക്കാരന്റെ ഭാര്യ ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളുടെയും ആളുകളുണ്ട്. ഇഎംഎസ് സര്‍ക്കാരിന്റെ കാലം മുതല്‍ ലോക്കല്‍ റിക്രൂട്ട്മെന്റാണ് കേരള ഹൗസില്‍ നടന്നിട്ടുള്ളതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.