അനുബന്ധ വാര്‍ത്തകള്‍
- ഗൂഗിള്‍ പേ വഴി പൈസ അയക്കും, സുഹൃത്ത് ടിക്കറ്റെടുത്ത് വാട്സ്ആപ്പില്‍ അയച്ചുതരും; ഓണം ബംപര്‍ 12 കോടി അടിച്ചത് ദുബായിലെ ഹോട്ടല്‍ ജീവനക്കാരന് !
- തിരുവോണം ബമ്പര്‍: ഒരു കോടിക്ക് അവകാശികള്‍ 6 വീട്ടമ്മമാര്‍
- സംസ്ഥാനത്ത് 27-ന് ഹര്‍ത്താല്‍
- പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്നതായി ഭാര്യയുടെ പരാതി. എസ്ഐ അറസ്റ്റിൽ
- പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാളെ പിടികൂടി
തനിക്കാണ് ലോട്ടറിയടിച്ചതെന്ന് സെയ്തലവി പറയുന്നത് ജയപാലന് കേട്ടത് ബാങ്കില്‍ നില്ക്കുമ്പോള്; ചിരി വന്നെന്നും ജയപാലന്
ഓണം ബംപര്‍ ലോട്ടറിയടിച്ചത് തനിക്കാണെന്ന അവകാശവാദവുമായി ആദ്യം രംഗത്തെത്തിയത് ദുബായിലുള്ള വയനാട് പനമരം സ്വദേശി സെയ്തലവിയാണ്. എന്നാല്‍, സെയ്തലവി ഈ അവകാശവാദം നടത്തുമ്പോള്‍ യഥാര്‍ഥ ഭാഗ്യശാലി ബാങ്കില്‍ നില്‍ക്കുകയായിരുന്നു. കൊച്ചി മരട് പനോരമ നഗര്‍ പൂപ്പനപ്പറമ്പില്‍ വീട്ടില്‍ ജയപാലനാണ് യഥാര്‍ഥത്തില്‍ ഓണം ബംപര്‍ അടിച്ചത്. സമ്മാനര്‍ഹമായ ടിക്കറ്റ് ബാങ്കില്‍ നല്കാന് എത്തിയതാണ് ജയപാലന്. ഈ സമയത്താണ് മറ്റൊരാള്‍ അവകാശവാദമുന്നയിച്ച് രംഗത്തെത്തിയതായി ജയപാലന് അറിയുന്നത്. ബാങ്കില്‍ ലോട്ടറി നല്കി വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴും സെയ്തലവി അവകാശവാദമുന്നയിക്കുന്ന വാര്‍ത്ത ജയപാലന് കണ്ടു. ആ സമയത്തെല്ലാം തനിക്ക് ചിരിയാണ് വന്നതെന്നും ജയപാലന് പറയുന്നു.