അനുബന്ധ വാര്‍ത്തകള്‍
- Manorama Election Survey : ഭരണതുടർച്ചയില്ല, സംസ്ഥാനത്ത് മേൽക്കൈ യുഡിഎഫിന് തന്നെ, നേമത്തും കഴക്കൂട്ടത്തും ബിജെപി, മനോരമയുടെ സർവേ
- ലൈംഗികാതിക്രമക്കേസിലെ അറസ്റ്റിന് പിന്നാലെ സംവിധായകൻ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം, ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ
- പെറ്റ് ഡേ ഓഫർ: സന്താരി റിസോർട്ട്സിൽ വൂഫ്കേഷൻസിന് 20 ശതമാനം ഡിസ്കൗണ്ട്
- സംസ്ഥാനത്ത് ഗാര്‍ഹിക എല്‍പിജി വിതരണത്തില്‍ യാതൊരു പ്രതിസന്ധിയും നിലവിലില്ല: സിവില്‍ സപ്ലൈസ് കമ്മീഷണര്‍
- ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകനെ ശകാരിച്ചതിന് അധ്യാപികനെ മര്‍ദ്ദിച്ചു
സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും
പീഡനക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും. കസ്റ്റഡി, ജാമ്യാപേക്ഷകൾ ശനിയാഴ്ച മാത്രമേ പരിഗണിക്കൂ. ഇന്ന് കൊച്ചിയിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി കേസ് പരിഗണിച്ചെങ്കിലും പ്രൊഡക്ഷൻ വാറന്റ് തയാറായിട്ടില്ലാത്തതിനാൽ ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
വ്യാഴം, വെള്ളി ദിവസങ്ങൾ കോടതി അവധിയായതിനാലാണ് ശനിയാഴ്ചയിലേക്ക് മാറ്റിയത്. അന്ന് പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. രഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല, കുറ്റകൃത്യം നടന്നെന്നു കരുതുന്ന കാരവൻ കണ്ടെത്തുകയും തെളിവെടുപ്പു നടത്തുകയും വേണമെന്നാണ് കസ്റ്റഡി അപേക്ഷയ്ക്ക് കാരണമായി പ്രോസിക്യൂഷൻ വാദം.
ഇന്നലെ രാത്രി 9.30നാണ് തൊടുപുഴയിൽ നിന്ന് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എറണാകുളം സബ് ജയിലിലാണ് രഞ്ജിത്ത് ഇപ്പോൾ.