അനുബന്ധ വാര്‍ത്തകള്‍
- നിപ്പ രണ്ടാം ഘട്ടത്തിലേക്ക്; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്, 1949 പേർ നിരീക്ഷണത്തിൽ
- കോഴിക്കോട് നിപ്പ ബാധിച്ച് ഒരാൾ കൂടി മരിച്ചു; മരണം 17 ആയി
- കേരളത്തിൽ നിന്നും മടങ്ങിയെത്തിയ മൂന്ന് നേഴ്സുമാർ ബംഗളുരുവിൽ പനി ബാധിച്ച് ചികിത്സയിൽ; നിപ്പയെന്ന് സംശയം
- മലയാളി സൈനികൻ കൊൽക്കത്തയിൽ പനി ബാധിച്ച് മരിച്ചു; നിപ്പയെന്ന് സംശയം
- നിപ്പക്ക് കാരണം വവ്വാലുകൾ തന്നെയെന്ന് മന്ത്രി കെ കെ ശൈലജ; വൈറസ് പരത്തിയത് പഴംതീനി വവ്വാലുകൾ
നിപ്പ: ജനം ഭീതിയില്‍, ഹോട്ടലുകള്‍ പൂട്ടി, തിയേറ്ററുകളില്‍ ആളില്ല; വിവാഹച്ചടങ്ങുകള്‍ പോലും ബഹിഷ്കരിക്കുന്നു
നിപ്പ നിയന്ത്രണവിധേയമല്ലെന്നും അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നെന്നുമുള്ള സ്ഥിരീകരണത്തോടെ ജനങ്ങള്‍ ഭീതിയിലായി. കോഴിക്കോട് തിയേറ്ററുകളില്‍ സിനിമ കാണാന്‍ പോലും ആളുകള്‍ എത്തുന്നില്ല. കല്യാണച്ചടങ്ങുകള്‍ പോലും ജനം ബഹിഷ്കരിക്കുകയാണ്.
ബസ് സര്‍വീസുകള്‍ നന്നേ കുറഞ്ഞിട്ടുണ്ട്. ഹോട്ടലുകള്‍ മിക്കതും അടഞ്ഞുകിടക്കുന്നു. മത്സ്യ - മാംസ വില്‍പ്പനയില്‍ വലിയ കുറവുണ്ടായിരിക്കുന്നു. പഴവര്‍ഗങ്ങളുടെ വിപണി ആകെ തകര്‍ന്നു എന്നുതന്നെ പറയാം.
ആളുകള്‍ കൂട്ടമായി വരുന്നയിടങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്ക്കാനാണ് ജനം ശ്രമിക്കുന്നത്. മാര്‍ക്കറ്റുകളിലും ബസ് സ്റ്റേഷനുകളിലും ഇപ്പോള്‍ തിരക്കില്ല. ബസ് യാത്ര പരമാവധി ഒഴിവാക്കപ്പെടുന്നു.
കോഴിക്കോട് ജില്ലാ കോടതിയിലെ സീനിയര്‍ സൂപ്രണ്ട് നിപ്പ ബാധിച്ച് മരിച്ചതോടെ കോടതിയുടെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചിരിക്കുകയാണ്.
അടുത്ത ലേഖനം