അനുബന്ധ വാര്‍ത്തകള്‍
- SRH vs KKR: "ക്ലാസല്ല, മാസ്, കൊലമാസ് ക്ലാസൻ", ഹെഡും തകർത്തതോടെ ഹൈദരാബാദിൻ്റെ അടിയിൽ വലഞ്ഞ് കൊൽക്കത്ത, വിജയലക്ഷ്യം 279 റൺസ്
- Kerala Weather: പെയ്തൊഴിയാതെ മഴ, സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
- ഹണിട്രാപ് : യുവാവിനു കാറും പണവും സ്വർണവും നഷ്ടപ്പെട്ടു
- ഒരു നല്ല സിനിമയെ തകര്‍ക്കാന്‍ നോക്കുന്നു; അശ്വന്ത് കോക്കിന്റെ 'നരിവേട്ട' റിവ്യുവിനെതിരെ വിമര്‍ശനം
- ഫ്രൂട്ട് മിക്സ് ഭക്ഷണത്തിൽ ചത്തപുഴു : ഇരുപതിനായിരം രൂപാ നഷ്ടപരിഹാരം നൽകാൻ വിധി
Nilambur By Election 2025: നിലമ്പൂരില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയില്ല; കോണ്‍ഗ്രസിനെ സഹായിക്കാനെന്ന് ആക്ഷേപം
അതേസമയം ബിജെപി നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തത് കോണ്‍ഗ്രസിനു വോട്ട് മറിക്കാനാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്
Nilambur By Election 2025: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. സ്വാധീനമില്ലാത്ത മണ്ഡലമായതിനാല്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട ആവശ്യമില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിക്കും.
അതേസമയം ബിജെപി നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തത് കോണ്‍ഗ്രസിനു വോട്ട് മറിക്കാനാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇരു പാര്‍ട്ടികളും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് - ബിജെപി രഹസ്യ ധാരണയുണ്ടായിരുന്നെന്നും അതിന്റെ ആവര്‍ത്തനം നിലമ്പൂരില്‍ കാണുമെന്നും സിപിഎം സൈബര്‍ ഹാന്‍ഡിലുകള്‍ ആരോപിക്കുന്നുണ്ട്.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ടി.കെ.അശോക് കുമാര്‍ വെറും 8,595 വോട്ടുകള്‍ മാത്രമാണ് നേടിയത്. ഉപതിരഞ്ഞെടുപ്പ് ആയതിനാല്‍ അതിനേക്കാള്‍ കുറവ് വോട്ടുകളേ ബിജെപി ഇത്തവണ പ്രതീക്ഷിക്കുന്നുള്ളൂ. ഇതെല്ലാം കണക്കിലെടുത്താണ് ഉപതിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആലോചിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടെന്ന് ആരോപണം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പേരിനൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തി ഉപതിരഞ്ഞെടുപ്പ് നേരിടാനും ബിജെപി സംസ്ഥാന നേതൃത്വം ആലോചിക്കുന്നു.
ഉപതിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും. ആര്യാടന് ഷൗക്കത്ത്, വി.എസ്.ജോയ് എന്നിവരെയാണ് പരിഗണിക്കുന്നത്. പി.വി.അന്‍വര്‍ ജോയിക്ക് വേണ്ടി വാദിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനു ആര്യാടന് ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കാനാണ് താല്പര്യം. മറുവശത്ത് സിപിഎം സ്ഥാനാര്‍ഥി നിര്‍ണയം അന്തിമ ഘട്ടത്തിലാണ്. രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനം ഉണ്ടായേക്കും. എം.സ്വരാജിനെ അടക്കം പരിഗണിച്ചിരുന്നെങ്കിലും പ്രാദേശിക നേതാവിനാണ് കൂടുതല്‍ സാധ്യത.