അനുബന്ധ വാര്‍ത്തകള്‍
- ബ്രിട്ടണിൽ നിന്നെത്തിയ 18 പേരുടെ പരിശോധനാഫലം ഇന്ന്: കേരളത്തിൽ ആറ് ജില്ലകളിൽ കനത്ത ജാഗ്രത
- നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം: രാജന്റെ കുടുംബത്തിനെതിരായ കേസില്‍ മുന്നോട്ട് പോകുന്നില്ലെന്ന് പരാതിക്കാരി
- നെയ്യാറ്റിൻകര സംഭവത്തിൽ ഇടപ്പെട്ട് മുഖ്യമന്ത്രി, കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും
- സ്റ്റേ കിട്ടുമെന്നറിഞ്ഞിട്ടും പോലീസ് കാണിച്ചത് അമിതാവേശം, നെയ്യാറ്റിൻകരയിലെ രണ്ട് മരണങ്ങൾക്കും ഉത്തരവാദിത്തം പോലീസിനെന്ന് വിടി ബൽറാം
- മംഗലപുരത്ത് വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തി റോഡരികിലെ മരം; അധികൃതരെ അറിയിച്ചെങ്കിലും നടപടിയില്ലെന്ന് നാട്ടുകാര്‍
പരാതിയുമായി മുന്നോട്ട് തന്നെ, കഴുത്ത് അറുത്താലും ഭൂമി നൽകില്ല: വാക്ക് മാറ്റി പരാതിക്കാരി
നെയ്യാറ്റിൻകരയിൽ മരിച്ച ദമ്പതികളുടെ മക്കൾക്ക് ഭൂമി വിട്ടുനൽകില്ലെന്ന് പരാതിക്കാരിയായ അയൽവാസി വസന്ത. ഞാൻ ഒരു കുറ്റവും ചെയ്‌തിട്ടില്ല. നിയമത്തിന്റെ വഴിയിലൂടെയാണ് പോയത്. കഴുത്ത് അറുത്താലും കുടുംബത്തിന് വീട് നൽകാൻ തയ്യാറല്ലെന്നും വസന്ത പറഞ്ഞു.
മക്കൾ നൽകിയ പണം കൊണ്ട് വാങ്ങിയ വീടാണ്. ഗുണ്ടായിസം കാണിച്ചാണ് അവർ ഈ വസ്‌തു കൈക്കലാക്കിയത്. പാവപ്പെട്ട മാറ്റാർക്കെങ്കിലും ഭൂമി നൽകിയാലും ഇവർക്ക് ഭൂമി നൽകില്ല വസന്ത പറഞ്ഞു. വീടിന്റെ പട്ടയം,ആധാരം എന്നിവയെല്ലാം എന്റെ കയ്യിലുണ്ട്. അതിക്രമിച്ച് ഗുണ്ടായിസം കാണിച്ചവർക്കെതിരെ നടപടി വേണം എന്നതുകൊണ്ടാണ് കോടതിയിൽ പോയത്. താൻ ഒരു കുറ്റവും ദ്രോഹവും ചെയ്‌തിട്ടില്ല. ഭൂമി വിട്ടുകൊടുക്കാൻ മക്കൾ പറഞ്ഞെങ്കിലും വസ്‌തു വിട്ടുകൊടുക്കില്ലെന്നും വസന്ത പറഞ്ഞു.