അനുബന്ധ വാര്‍ത്തകള്‍
- തൃത്താലയിലെ വിജയം: രാജേഷിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യം
- കെ.കെ.ശൈലജയ്ക്ക് രണ്ടാമൂഴം; ബാക്കിയെല്ലാം പുതുമുഖങ്ങള്‍
- ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത വിടവാങ്ങി
- കേരളത്തിൽ രോഗം ഉച്ചസ്ഥായിയിൽ എത്തിയിട്ടില്ല, കേസുകൾ ഇനിയും കൂടും: ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
- എല്‍ഡിഎഫ് സെഞ്ചുറിയടിച്ചേക്കാം; സാധ്യത ഇങ്ങനെ
എഴുപത്തൊന്നുകാരി പ്രസവിച്ച പെണ്‍കുഞ്ഞ് പാല് തൊണ്ടയില്‍ കുടുങ്ങി മരിച്ചു
എഴുപത്തൊന്നുകാരി കൃത്രിമ ഗര്‍ഭധാരണത്തിലൂടെ പ്രസവിച്ച പെണ്‍കുഞ്ഞ് പാല് തൊണ്ടയില്‍ കുടുങ്ങി മരിച്ചു. ജനിച്ച് 45-ാം ദിവസമാണ് പിഞ്ചുകുഞ്ഞ് മരണത്തിനു കീഴടങ്ങിയത്. രാമപുരം എഴുകുളങ്ങര വീട്ടില്‍ റിട്ട.അധ്യാപിക സുധര്‍മ മാര്‍ച്ച് 18ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജന്മം നല്കിയ പെണ്‍കുഞ്ഞാണു മരിച്ചത്.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പാല് തൊണ്ടയില്‍ കുടുങ്ങിയ കുട്ടി അസ്വസ്ഥത കാണിക്കാന്‍ തുടങ്ങി. ഉടനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിനു തൂക്കവും പ്രതിരോധ ശക്തിയും കുറവായതിനാല്‍ 40 ദിവസം ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു കുട്ടി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ കഴിഞ്ഞ 28 നാണ് രാമപുരത്തെ വീട്ടില്‍ തിരിച്ചെത്തിയത്.
ഒന്നര വര്‍ഷം മുന്‍പ് 35 വയസ്സുള്ള ഇവരുടെ മകന് സുജിത് സൗദിയില്‍ മരിച്ചതോടെയാണ് ഒരു കുഞ്ഞു കൂടി വേണമെന്നു സുധര്‍മയും ഭര്‍ത്താവ്
സുരേന്ദ്രനും ആഗ്രഹിച്ചത്.