അനുബന്ധ വാര്‍ത്തകള്‍
- കൊച്ചിയില്‍ വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയപ്പോള്‍ പൊട്ടിത്തെറിച്ച സംഭവം: എസ്ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു
- കുട്ടികള്‍ വീട്ടില്‍ നിന്ന് ഒളിച്ചോടുന്നത് പതിവ്, കേരളത്തില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നു!
- പാർട്ടിയെ സ്ഥിരമായി വെട്ടിലാക്കുന്നു, മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കുന്നില്ല, ശശി തരൂരിനെതിരെ കോൺഗ്രസിനുള്ളിൽ അതൃപ്തി
- അവധിക്കാലത്തും ഒപ്പമുണ്ട്; ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നാല് കിലോ അരി ലഭിക്കും
- ലഹരിവ്യാപനത്തിന് കാരണമാകുന്നു, മലപ്പുറത്തെ ടർഫുകൾക്ക് സമയനിയന്ത്രണവുമായി പോലീസ്, വ്യാപക പ്രതിഷേധം
മുഴുപ്പിലങ്ങാട് സൂരജ് വധം: 9 പ്രതികൾ കുറ്റക്കാർ
കണ്ണൂര്‍: രാഷ്ട്രീയമായി ഏറെ വിവാദമായ മുഴുപ്പിലങ്ങാട് സൂരജ് കൊലപാതകക്കേസില്‍ പ്രതികളായ ഒന്‍പത് പേരെ കോടതി കുറ്റക്കാരാണെന്നു കണ്ടെത്തി. ബിജെപി പ്രവര്‍ത്തകനായിരുന്ന സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാക്കളും പ്രവര്‍ത്തകരും അടക്കം ഒന്‍പത് പ്രതികളാണ് കുറ്റക്കാര്‍. അതേ സമയം കേസിലെ പത്താം പ്രതിയെ വെറുതെ വിട്ടു.
സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന വിരോധത്തില്‍ 2005 ഓഗസ്റ്റ് എഴിന് രാവിലെയാണ് സൂരജിനെ കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധത്തോടെ പ്രതികള്‍ സൂരണ്ടിനു നേരെ ബോംബെറിഞ്ഞ ശേഷം മഴുവും കൊടുവാളും അടക്കം ഉപയോഗിച്ച് വെട്ടിക്കോലപ്പെടുത്തി എന്നാണ് കേസ്.
സൂരജ് വധ കേസില്‍ ടി പി കേസില്‍ ശിക്ഷിക്കപ്പെട്ട രജീഷ് ഉള്‍പ്പടെയുള്ള പ്രതികളാണ് ശിക്ഷിക്കപ്പെട്ടത് എന്നതും കേസിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ശിക്ഷാവിധി ഉടന്‍ ഉണ്ടാകും.