അനുബന്ധ വാര്‍ത്തകള്‍
- പിന്തുടര്ന്ന് ശല്യപ്പെടുത്തിയതിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥിനിയെ യുവാവ് ട്രെയിനിനു മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തി
- നരബലി നടന്ന വീടിന് സമീപത്തെ സ്ത്രീ കൊല്ലപ്പെട്ടതില്‍ ദുരൂഹത; മൃതദേഹത്തില്‍ 46 മുറിവുകള്‍, കൈ അറ്റനിലയില്‍
- അധ്യാപകന്റെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവം കൊലപാതകം : രണ്ടു പേർ അറസ്റ്റിൽ
- നരബലിക്കുശേഷം കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
- നരബലി കേസ്: മുഹമ്മദ് ഷാഫിക്കെതിരെ ഇതുവരെ കണ്ടെത്തിയത് എട്ടു കേസുകള്‍
മധ്യവയസ്കയുടെ മരണം കൊലപാതകമെന്ന് പോലീസ്: മകൾ അറസ്റ്റിൽ
കൊല്ലം മധ്യവയസ്കയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ പോലീസ് ഇവരുടെ മകളെ അറസ്റ്റ് ചെയ്തു. കരിങ്ങന്നൂർ ആലുംമൂട്ടിൽ സ്വദേശിനീ സൗമ്യ ആണ് പൂയപ്പള്ളി പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച വീടിനടുത്തുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ ആലുംമൂട്ടിൽ സ്വദേശിനി സുജാതയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എങ്കിലും മരണത്തിൽ അസ്വാഭാവികത തോന്നിയ പോലീസ് അന്വേഷണം നടത്തുകയും തുടർന്ന് മകളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ മകളെ അറസ്റ്റ് ചെയ്തത്.
ഇരുവരും ഒരു വീട്ടിലായിരുന്നു താമസം. മിക്കവാറും ഇരുവരും തമ്മിൽ വഴക്കും പതിവായിരുന്നു. ഇവരുടെ വീട്ടുപുരയിടത്തിൽ നിന്ന മരം വിലയ്ക്ക് നൽകിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കം അടിപിടിയിലും തുടർന്ന് സൗമ്യ മാതാവ് സുജാതയുടെ കഴുത്തിന് കുത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
ചോദ്യം ചെയ്യലിൽ സൗമ്യ കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാൽ സുജാതയുടെ മൃതദേഹം അടുത്ത പറമ്പിൽ കൊണ്ടിടാൻ ഇവർ മറ്റാരുടെയെങ്കിലും സഹായം തെറ്റിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച വീടിനടുത്തുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ ആലുംമൂട്ടിൽ സ്വദേശിനി സുജാതയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എങ്കിലും മരണത്തിൽ അസ്വാഭാവികത തോന്നിയ പോലീസ് അന്വേഷണം നടത്തുകയും തുടർന്ന് മകളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ മകളെ അറസ്റ്റ് ചെയ്തത്.
ഇരുവരും ഒരു വീട്ടിലായിരുന്നു താമസം. മിക്കവാറും ഇരുവരും തമ്മിൽ വഴക്കും പതിവായിരുന്നു. ഇവരുടെ വീട്ടുപുരയിടത്തിൽ നിന്ന മരം വിലയ്ക്ക് നൽകിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കം അടിപിടിയിലും തുടർന്ന് സൗമ്യ മാതാവ് സുജാതയുടെ കഴുത്തിന് കുത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.