അനുബന്ധ വാര്‍ത്തകള്‍
- കുളുവില്‍ വാട്ടര്‍ റാഫ്റ്റിംഗിനിടെ അപകടം: ഒരു മലയാളി മരിച്ചു - എട്ടു പേര്‍ക്ക് പരുക്ക്
- മേല്‍ ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച ദളിത് യുവാവിനെ ചുട്ടുകൊന്നു; മകന്റെ മരണമറിഞ്ഞ് അമ്മ മരിച്ചു
- മകളെ ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ച് യുവാവിനെ പിതാവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി
- മെമ്മറി കാർഡിന്റെ പകർപ്പ് ദിലീപിനു നൽകരുത്, സ്വകാര്യതയ്ക്ക് ഭീഷണിയാകും; ആക്രമണത്തിനിരയായ നടി സുപ്രീംകോടതിയിൽ
- പത്ത് രൂപയ്ക്കായി അനിയനെ തലയ്ക്കടിച്ചു കൊന്നു; പത്തൊമ്പതുകാരന് അറസ്റ്റില്‍
മരട്; ഫ്ലാറ്റ് പൊളിക്കാൻ അപേക്ഷ നൽകിയത് 13 കമ്പനികൾ, ചെലവ് 30 കോടി
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോള്‍ അപേക്ഷയുമായി എത്തിയിരിക്കുന്നത് 13 കമ്പനികള്‍. കേരളത്തിന് പുറത്തു നിന്നുള്ള കമ്പനികളാണ് ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ടെന്‍ഡറുകള്‍ മരട് നഗരസഭയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ഫ്‌ളാറ്റുകള്‍ പൊളിക്കാനായി 30 കോടി രൂപയാണ് അടിസ്ഥാന ചെലവ് കണക്കാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കമ്പനിയെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനാണ് നഗരസഭയുടെ തീരുമാനം.
ചെന്നൈ, ഹൈദ്രാബാദ്, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള കമ്പനികളാണ് അപേക്ഷ സമര്‍പ്പിച്ചത്.
വിദഗ്ധ സംഘത്തെ നിയോഗിച്ച് കമ്പനികളുടെ കാര്യക്ഷമത പരിശോധിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും. കൂടാതെ മുപ്പത് കോടിയെന്ന ഭീമമായ തുക നഗരസഭയ്ക്ക് താങ്ങാനാകില്ലെന്നും സര്‍ക്കാരിനെ അറിയിക്കും
അടുത്ത ലേഖനം