പത്ത് രൂപയ്‌ക്കായി അനിയനെ തലയ്‌ക്കടിച്ചു കൊന്നു; പത്തൊമ്പതുകാരന്‍ അറസ്‌റ്റില്‍

  police , brother , murder , പൊലീസ് , കൊല , രൂപ , രാകേഷ്
ഭോപ്പാല്‍| Last Modified തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (16:40 IST)
പത്തു രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ പത്തൊമ്പതുകാരന്‍ സഹോദരനെ തലയ്‌ക്കടിച്ചു കൊന്നു. മധ്യപ്രദേശിലെ ഡിന്‍ഡോരി ജില്ലയില്‍ കഴിഞ്ഞ ശനിയാഴ്‌ച വൈകിട്ടാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ രാകേഷാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ദേവ് സിംഗിനെ (19) പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ഇളയ കുട്ടിയായതിനാല്‍ രാകേഷിനെ മാതാപിതാക്കള്‍ കൂടുതല്‍ ലാളിക്കുകയും പണം നല്‍കുകയും ചെയ്‌തിരുന്നു. ശനിയാഴ്‌ചയും സഹോദരന് പിതാവ് പണം നല്‍കിയതോടെ ദേവ് അനുജനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഗ്രാമത്തിലെ ഒഴിഞ്ഞുകിടക്കുന്ന ഫാമിനടുത്തേക്ക് അനുജനെ കൂട്ടിക്കൊണ്ടു പോയ ദേവ് ഇവിടെ വെച്ച് നടത്തി. കല്ല് കൊണ്ട് തലയ്‌ക്കിടിച്ചാണ് രാകേഷിനെ കൊലപ്പെടുത്തിയത്. മൃതദേഹം ആളൊഴിഞ്ഞ ഭാഗത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയും ചെയ്‌തു.

രാകേഷിനെ കാണാതായതോടെ മാതാപിതാക്കള്‍ രാത്രി വൈകിയും തിരിച്ചില്‍ നടത്തി. ഞായറാഴ്‌ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് ദേവ് കുറ്റം കുറ്റം സമ്മതിച്ചത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :