അനുബന്ധ വാര്ത്തകള്
- മെമ്മറി കാർഡിന്റെ പകർപ്പ് ദിലീപിനു നൽകരുത്, സ്വകാര്യതയ്ക്ക് ഭീഷണിയാകും; ആക്രമണത്തിനിരയായ നടി സുപ്രീംകോടതിയിൽ
- 'നിറത്തിന്റെ പേരിൽ കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്, അവഗണനകളും ഉണ്ടായിട്ടുണ്ട്’: നന്ദിത ദാസ്
- ബിഗ് അനൌൺസ്മെന്റ്! മമ്മൂട്ടിയെ സംവിധാനം ചെയ്യാൻ പൃഥ്വിരാജ്, തിരക്കഥ- മുരളി ഗോപി !
- വയസ് 40, ഇനിയെങ്കിലും വിവാഹം വേണം: വൈകിക്കില്ലെന്ന് നന്ദിനി
- ‘സിനിമയുടെ പരസ്യത്തിനായി ഫ്ലക്സ് ബോർഡുകൾ വേണ്ട‘; മാസ് തീരുമാനവുമായി മമ്മൂട്ടിയും വിജയും !
നടൻ സത്താർ അന്തരിച്ചു
നടൻ സത്താർ (67)അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് പുലർച്ചെ ആയിരുന്നു അന്ത്യം. മൂന്നു മാസമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം കൊടുങ്ങല്ലൂരിലെ സത്താറിന്റെ വീട്ടിലേക്ക് കൊണ്ടു പോയി. സംസ്കാരം ആലുവ പടിഞ്ഞാറെ കൊടുങ്ങല്ലൂർ ജുമാ മസ്ജിദിൽ വൈകിട്ട് നാല് മണിക്ക് നടക്കും.
എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് എന്നതായിരുന്നു സത്താറിന്റെ ആദ്യ സിനിമ. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ അനാവരണം എന്ന ചിത്രത്തിൽ അദ്ദേഹം നായകനായും അഭിനയിച്ചു. ശരപഞ്ജരം അടക്കമുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സത്താർ പിന്നീട് വില്ലൻ വേഷങ്ങളിൽ കൂടുതൽ ശ്രദ്ധ നേടിയത്.
തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായിരുന്ന അദ്ദേഹം മൂന്നിറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. മൂന്ന് ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു. പുതിയ കാലത്ത്, 22 ഫീമെയിൽ കോട്ടയം, നത്തോലി ചെറിയ മീനല്ല എന്നീ ചിത്രങ്ങളിൽ സത്താർ ചെയ്ത വേഷങ്ങൾ ശ്രദ്ധ നേടി. 2014-ൽ പുറത്തിറങ്ങിയ പറയാൻ ബാക്കി വച്ചതാണ് അവസാനം അഭിനയിച്ച ചിത്രം.