അനുബന്ധ വാര്‍ത്തകള്‍
- സെൻസെക്സ് നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു, ഐടി പവർ സൂചികകളിൽ നേട്ടം
- ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ കെഎസ്ആർടിസി പണിമുടക്ക്
- ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റും കാറും കൂട്ടിയിടിച്ച് അപകടം: രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
- കൂടുതല്‍ വൈദ്യുതി ലഭ്യമായി; ഇനി വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി
- വിക്കറ്റ് നേടാനല്ല സഞ്ജു ശ്രമിച്ചത്, റിവ്യൂ നൽകിയത് അമ്പയറെ അപമാനിക്കാൻ: വെട്ടോറി
സംസ്ഥാന വ്യാപകമായി കെ.എസ്.ആര്.ടി.സി. പണിമുടക്ക്; ജനം വലയുന്നു
സംസ്ഥാന വ്യാപകമായി കെ.എസ്.ആര്.ടി.സിയിലെ പ്രതിപക്ഷ യൂണിയനുകള്‍ നടത്തി വരുന്ന 24 മണിക്കൂര്‍ പണിമുടക്ക് തുടരുന്നു. ആലപ്പുഴ, പത്തനംതിട്ട, കാസര്‍ഗോഡ് ഡിപ്പോകളിലെ മുഴുവന്‍ സര്‍വീസുകളും മുടങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പെരുവഴിയിലായി. തമ്പാനൂര്‍ ഡിപ്പോയില്‍നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ പലതും റദ്ദാക്കി. കോഴിക്കോട്ടുനിന്ന് ഇന്ന് നടത്തിയത് ഒരു സര്‍വീസ് മാത്രമാണ്. വടകര ഡിപ്പോയില്‍ നിന്നുള്ള 11 സര്‍വീസുകള്‍ മുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
ശമ്പള വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മന്ത്രി ആന്റണി രാജുവുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സംഘടനകള്‍ പണിമുടക്കിലേക്ക് നീങ്ങിയത്. പണുമുടക്കില്നിന്ന് സി.ഐ.ടി.യു വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ എ.ഐ.ടി.യു.സിയുടെ പിന്തുണയുണ്ട്.