സ്വാമി സന്ദീപാനന്ദഗിരിയെ ഇല്ലാതാക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യം: കടകം‌പള്ളി സുരേന്ദ്രൻ

Sumeesh| Last Modified ശനി, 27 ഒക്‌ടോബര്‍ 2018 (12:23 IST)
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ അക്രമങ്ങളെ അപലപിച്ച് ദേവസ്വം മന്ത്രി കടകം‌പള്ളി സുരേന്ദ്രൻ. സ്വാമിയെ ഇല്ലാതാക്കുകയയിരുന്നു അക്രമികളുടെ ലക്ഷ്യം. അക്രമത്തിന് പിന്നിൽ ബി ജെ പിയാണെന്നും മന്ത്രി അരോപിച്ചു.

കേരളത്തിലെ മതനിരപേക്ഷ മനസ് സന്ദീപാനന്ദഗിരിക്കൊപ്പമാണ്. സംഭവത്തി ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ‌പിള്ള മറുപടി പറയണം. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കടകം‌പള്ളി സുരേന്ദ്രൻ പറഞ്ഞു.

ശനിയാഴ്‌ച പുലർച്ചെയാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലെ ആശ്രമത്തിന് നേര്‍ക്ക് ആക്രമണമുണ്ടായത്. ആശ്രമത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു സ്‌കൂട്ടറും ആക്രമികൾ തീയിട്ട് നശിപ്പിച്ചു. ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ചതിന് ഇതിന് മുമ്പും സ്വാമിക്ക് ഭീഷണിയുണ്ടായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :