അനുബന്ധ വാര്‍ത്തകള്‍
- 'കോപ്പിയടിച്ച ടീച്ചർക്കൊപ്പം വേദി പങ്കിടരുതെന്ന് ജാതകത്തിലുണ്ടാകും': പരിഹാസവുമായി ഊര്‍മ്മിള ഉണ്ണി
- നിപ്പയ്ക്ക് പിന്നാലെ പ്രളയവും; ഇത് നമ്മുടെ അതിജീവനത്തിന്റെ കഥ
- ദിലീപ് മകളെ നായികയാക്കുമെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി; ഊർമിള ഉണ്ണിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി
- സഹിക്കവയ്യാതെ ഊർമിള അത് ചെയ്തു; അമ്മയോടുള്ള ദേഷ്യം മകളോട് തീർത്ത് സൈബർ ലോകം
- ഇന്നലെ ചില കേബിൾ പണിക്കാർ ഒരു പോസ്റ്റ് കുഴിച്ചു, പക്ഷേ ഇന്ന് രാവിലെ അത് കാണാനുമില്ല; വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ ജൂഡ് ആന്റണി
'ഞ്ഞിങ്ങൾക്കെന്നെ അറിയാലോ എനിച്ചതിന്റെ ആവശ്യമുണ്ടോ': പരിഹാസവുമായി ജൂഡ് ആന്റണി
'ഞ്ഞിങ്ങൾക്കെന്നെ അറിയാലോ എനിച്ചതിന്റെ ആവശ്യമുണ്ടോ': പരിഹാസവുമായി ജൂഡ് ആന്റണി
കവിത കോപ്പിയടിച്ചെന്ന വിവാദത്തിൽ ആരോപണം നേരിടുന്ന ദീപാ നിശാന്തിനെതിരെ പരോക്ഷമായി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ഫേസ്‌ബുക്കിലൂടെയാണ് പെരെടുത്ത് പറയാതെ ജൂഡ് ഇവരെ വിമർശിച്ചിരിക്കുന്നത്.
യുവകവിയായ എസ് കലേഷിന്റെ കവിത തന്റെ പേര് വച്ച് കോളേജധ്യാപകസംഘടനയായ എ.കെ.പി.സി.ടി.എ.യുടെ മാസികയില്‍ പ്രസിദ്ധീകരിച്ചു എന്നാണ് ദീപയ്‌ക്കെതിരേയുള്ള വിമര്‍ശനം.
കുറിപ്പിന്റെ പൂർണ്ണരൂപം:-
ഒരു ദിവസം ഡുണ്ടുമോൾ ക്ലാസ്സിൽ ഒരു കിടിലൻ റബർ കൊണ്ട് വന്നു. എല്ലാരും കൊള്ളാം എന്ന് പറഞ്ഞപ്പോ ചിലർ പറഞ്ഞു ഇത് പിക്കുവിന്റെ റബർ ആണല്ലോ എന്ന്. അപ്പൊ ഡുണ്ടുമോൾ പറഞ്ഞു ഞ്ഞിങ്ങൾക്കെന്നെ അറിയാലോ എനിച്ചതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ. പിക്കു കഷ്ടപ്പെട്ട് റബർ വാങ്ങിയത് കടക്കാരൻ ബില്ല് സഹിതം കാണിച്ചപ്പോ ഡുണ്ടുമോൾ ചിണുങ്ങി കൊണ്ട് പറയുവാ ഇത് എനിച്ചും ബോളു ചേട്ടായി തന്നതാ ഞാൻ എന്ത് ചെയ്യാനാ എന്ന്. പാവം ഡുണ്ടു മോൾ.